ജമ്മു കാശ്മീരിൽ എട്ട് വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പാർട്ടി കോൺഗ്രസ് വേദിയിലും പ്രതിഷേധം. കാശ്മീരിലും , യു പി യിലും വർധിക്കുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ നടപടി ആവശ്യപെട്ട് അഖിലേന്ത്യാ മഹിള അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
കാശ്മീർ പീഡന വിഷയം ദേശീയ ശ്രദ്ദയിൽ കൊണ്ട് വന്ന ജമ്മു കാശ്മീരിൽ നിന്നുള്ള സിപിഐഎം എം.എൽ.എ യൂസഫ് തരിഗാമിക്ക് ഇസഡ് പ്ലസ് സുരക്ഷയാണ് ഹൈദരാബാദിൽ ഒരുക്കിയിരിക്കുന്നത്.
രാജ്യത്തെ ഞെട്ടിച്ച കശ്മീർ, ഉന പീഡനങ്ങൾക്കെതിരായ പ്രതിഷേധം പാർട്ടി കോൺഗ്രസ് വേദിയിലും കണ്ടു. മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ നിരവധി പേർ അണി നിരന്നു.
കാശ്മീരിൽ 8 വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല ചെയ്യപെട്ട സംഭവത്തെ വർഗീയ വത്കരിക്കാനാണ് ശ്രമിക്കുന്നത് എന്ന് ജമ്മു കാശ്മീരിൽ നിന്നുള്ള സിപിഐഎം ,എം.എൽ.എ യൂസഫ് തരിഗാമി പറഞ്ഞു.
വിഷയം ആദ്യമായി ദേശിയ ശ്രദ്ദയിൽ കൊണ്ട് വന്ന നേതാവാണ് തരിഗാമി. ജമ്മു കാശ്മീർ അസംബ്ലിയിൽ വിഷയം ആദ്യമായി ശ്രദ്ധ ക്ഷണിക്കലായി അദേഹം അവതരിപ്പിക്കുകയും, നിരവധി പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്ത തരിഗാമിക്ക ഇപ്പോൾ വർഗീയ വാദികളുടെ ഭീഷണിയുണ്ട്.
നേരത്തെ ഇദ്ദേഹത്തെ കശ്മീർ തീവ്രവാദികൾ 9 തവണ ബോംബ് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here