ലോകത്തെങ്ങും ആരാധകരുള്ള ഫുട്ബോള്‍ ടീമാണ് ബ്രസീല്‍. സാംബാ താളത്തില്‍ കാല്‍പന്ത് ലോകത്ത് വിസ്മയം തീര്‍ക്കുന്ന ബ്രസീല്‍ എന്നും ലോകഫുട്ബോളിലെ രാജാക്കന്‍മാരുടെ കൂട്ടത്തിലാണ്.
കാല്‍പന്തിന്‍റെ പുതിയ രാജാക്കന്‍മാരെ കണ്ടെത്താനുള്ള ലോകകപ്പിന് റഷ്യല്‍ കളമുണരവെ ബ്രസീലിയന്‍ ആരാധകര്‍ നിരാശയിലായിരുന്നു. പ്രിയ താരവും നായകനുമായ നെയ്മറുടെ പരിക്കായിരുന്നു ആരാധകരുടെ ആശങ്കയുടെ അടിസ്ഥാനം.
എന്നാല്‍ ഇപ്പോള്‍ ബ്രസീലില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ സാംബാ ചുവടിന്‍റെ ആരാധകര്‍ക്കും കാല്‍പന്ത് ലോകത്തിനും ആഹ്ളാദം പകരുന്നതാണ്.
റഷ്യന്‍ ലോകകപ്പില്‍ പന്തുതട്ടാന്‍ പ്രിയതാരം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം അറിയിച്ചത് മറ്റാരുമല്ല. സാക്ഷാല്‍ നെയ്മര്‍ തന്നെയാണ് ലോകകപ്പില്‍ പന്തുതട്ടാനുണ്ടാകുമെന്ന് വ്യക്തമാക്കിയത്.
മെയ് 17ന് നടക്കുന്ന പരിശോധനയ്ക്ക് ശേഷം പരിശീലനം തുടങ്ങുമെന്നാണ് നെയ്മറുടെ ഉറപ്പ് . വലത് കാലിന് ഏറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മർ ഇപ്പോൾ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
ജൂൺ 17ന് സ്വിറ്റ്സർലൻഡിന് എതിരെയാണ് ലോകകപ്പിൽ ബ്രസീലിന്‍റെ ആദ്യമത്സരം. ജൂണ്‍ മൂന്നിന് ക്രോയേഷ്യക്കെതിരെ സന്നാഹ മത്സരമുണ്ട്. ഈ മത്സരത്തില്‍ താന്‍ കളത്തിലുണ്ടാകുമെന്നാണ് നെയ്മര്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here