ഹൈദരാബാദ്: ഹൈദരാബാദില്‍ 2007 ലുണ്ടായ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധി പറഞ്ഞ എൻഐഎ കോടതി ജഡ്ജി ജസ്റ്റീസ് രവീന്ദർ റെഡ്ഡിയുടെ രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി.
റെഡ്ഢിയുടെ രാജി അംഗീകരിക്കാനാകില്ലെന്ന് ആന്ധ്ര തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി. റെഡ്ഢി എത്രയും വേഗം ചുമതലകള്‍ ഏറ്റെടുക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മക്ക മസ്ജിദ് സ്ഫോടനകേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടുകൊണ്ടുളള വിധിപ്രസ്താവം വായിച്ചതും മണിക്കൂറുകൾക്കുള്ളില്‍ ജഡ്ജി രാജിവെച്ചതും. വ്യക്തിപരമായ കാരണങ്ങളെന്നായിരുന്നു പറഞ്ഞത്.
പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിധി പ്രസ്താവത്തിനിടെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. കേസിൽ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉൾപ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്.
തെളിവുകള്‍ ഹാജരാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയ്ക്ക് സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയ കോടതി രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here