ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മനുഷ്യാവകാശ രംഗത്ത് നിരവധി നിര്‍ണായക വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുസ്ലീം സമുദായത്തിന്റെ ജീവിത സാഹചര്യങ്ങളെകുറിച്ച് പഠിക്കാന്‍ 2006 ല്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു രജീന്ദര്‍ സച്ചാര്‍.
രജീന്ദർ സച്ചാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധിപ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മനുഷ്യാവകാശം ഉയർത്തിപ്പിടിക്കുന്ന ഒട്ടേറെ വിധികൾ പുറപ്പെടുവിച്ച അദ്ദേഹം സച്ചാർ സമിതി അധ്യക്ഷനെന്ന നിലയിൽ സാമൂഹ്യ അസമത്വം പരിഹരിക്കാൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here