വിമാനത്താവളത്തില്‍ പരിശോധനക്കിടെ പാസ്‌പോര്‍ട്ട് മാറി;മലയാളി യാത്രക്കാരന് അബുദാബിയില്‍ സംഭവിച്ചത്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് അബൂദബി വഴി മാഞ്ചസ്റ്ററിലേക്ക് പോയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ രണ്ടുദിവസം അബൂദബി വിമാനത്താവളത്തില്‍ കുടുങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജേഷ് ബാലകൃഷ്ണനാണ് അബൂദബിയില്‍ കുടുങ്ങിയത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ പരിശോധനക്കിടെ വിമാനക്കമ്പനി ജീവനക്കാരി ഇയാളുടെ പാസ്‌പോര്‍ട്ട് മറ്റൊരു യാത്രക്കാരന് മാറി നല്‍കിയതാണ് വിനയായത്. കരിപ്പൂരില്‍നിന്ന് മുംബൈ വഴി ഇത്തിഹാദ് വിമാനത്തിലാണ് ബിജേഷ് യാത്രതിരിച്ചത്.

അബൂദബിയില്‍നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള കണക്ഷന്‍ വിമാനത്തില്‍ യാത്രതുടരുകയായിരുന്നു ലക്ഷ്യം. അബൂദബി വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ പാസ്‌പോര്‍ട്ടും ബോഡിങ് പാസും നല്‍കിയ ബിജേഷിനോട് ഇംഗ്ലണ്ടില്‍താമസിക്കുന്നതിനുള്ള അനുമതിപത്രം കൂടി ആവശ്യപ്പെട്ടു.

ഇത് ബാഗില്‍നിന്ന് എടുക്കുന്നതിനിടെ ചെക്ക് ഇന്‍ ചെയ്ത ബ്രിട്ടിഷ് യാത്രക്കാര്‍ക്ക് ജീവനക്കാരി അബദ്ധത്തില്‍ ബിജേഷിന്റെ പാസ്‌പോര്‍ട്ട് കൈമാറി. പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കിയതായി ജീവനക്കാരി വാശി പിടിച്ചതോടെ പ്രശ്‌നമായി.

പിന്നീട് സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പാസ്‌പോര്‍ട്ട് ജീവനക്കാരിയില്‍നിന്നാണ് നഷ്ടമായതെന്ന് വ്യക്തമായത്. ഇതോടെ ഇയാള്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷം ഇന്ത്യന്‍ എമ്പസി പുതിയ പാസ്‌പോര്‍ട്ട് അനുവദിച്ചതിന് ശേഷമാണ് ഇയാള്‍ക്ക് യാത്രതുടരാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News