നാല് മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് നിലത്തെറിഞ്ഞു കൊലപ്പെടുത്തി; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

രാജ്യത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തുടര്‍ക്കഥകളാവുന്നു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. അതോടൊപ്പം ഉത്തര്‍പ്രദേശിലെ മീററ്റില്‍ 16 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ 2 പേര്‍ ചേര്‍ന്ന് പീഢിപ്പിച്ചു.

ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അറുതിയില്ലാതെ തുടരുകയാണ്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് സുനില്‍ ഭീല്‍ എന്ന 21 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബലൂണ്‍ കച്ചവടക്കാരായ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ പുലര്‍ച്ചെയോടെ സുനില്‍ തോളില്‍ എടുത്തുകൊണ്ട് പോയി പീഢിപ്പിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം കിടന്നുറങ്ങിയ പ്രതി 50 മീറ്റര്‍ മാറി ഒഴിഞ്ഞ സ്ഥലത്ത് വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.

കുഞ്ഞിനെ എടുത്തു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നാണ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ ഒരു കടയുടെ മുന്നിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിന്റെ തലയില്‍ മുറിവ് ഉണ്ടായിരുന്നതിനാല്‍ പീഡിപ്പിച്ച ശേഷം കുഞ്ഞിനെ നിലത്തെറിഞ്ഞെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശിലെ മീററ്റില്‍ 16 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു.

4 മാസം തുടര്‍ച്ചയായി പീഢിപ്പിച്ചുവെന്നും ഗര്‍ഭിണിയായപ്പോള്‍ മാതാപിതാക്കള്‍ക്ക് 3 ലക്ഷം രൂപ നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഛത്തീസ്ഖണ്ഡിലെ റായ്പൂരിലെ ഏഴുവയസ്സുകാരിയെ സ്‌കൂളില്‍വെച്ച് പീഢിപ്പിച്ചതായി പരാതിയുയര്‍ന്നു.

കഴിഞ്ഞ ദിവസം ആസാമിലെ തിനുസ്‌കയില്‍ 7 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 55 വയസ്സുകാരന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News