കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ ദീപക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റം ഗൗരവുമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയത്. കേസിൽ ദീപക് നാലാം പ്രതിയാണ്.
SI യുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തിരുന്നു. കേസിലെ പ്രതി SI ആയതിനാല്‍ ഉന്നത സ്വാധീനമുണ്ടെന്നും ജാമ്യം നല്കിയാല് സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ഇടയുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചിരുന്നു.ഇക്കാര്യങ്ങള്‍ അംഗീകരിച്ചാണ് കോടതി എസ് ഐ ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം ആലുവ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിന്റെ സ്ഥലംമാറ്റത്തില്‍ മനുഷ്യാവകാശ കമ്മീഷന് വിമര്‍ശനമുന്നയിച്ചു. ജോർജിനെ പോലീസ് അക്കാഡമിയിലേക്ക് മാറ്റിയത് ശരിയല്ലെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻദാസ് അഭിപ്രായപ്പെട്ടു.
അതേ സമയം കേസിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പരവൂര്‍ സി ഐ ക്രിസ്പിന്സാമിനെ ഒഴിവാക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് P മോഹന്‍ദാസ് പറഞ്ഞു. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് പറവൂര്‍ സി ഐ ആയിരുന്ന ക്രിസ്പിന് സാമിന്റെ നിര്‍ദേശ പ്രകാരമാണ്.അതിനാല്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സി ഐ യെ ഒഴിവാക്കാനാകില്ല.
കൊച്ചിയില്‍ നടന്ന സിറ്റിംഗില്‍ , കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിന്റെ റിപ്പോര്‍ട്ട് DYSP, മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here