ഉന്നാവോ പീഡനം: പെണ്‍കുട്ടിയെ പീഡിപ്പിച്ച എം എല്‍ എയെ പിന്തുണച്ച് ബിജെപി രംഗത്ത്

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത എം.എല്‍.എയെ പിന്തുണച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്ത്. ഉന്നാവോ പീഡനം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം സംഘടിപ്പിക്കുകയായിരുന്നു. എന്നാല്‍ സിബിഐ കസ്റ്റഡിയിലുള്ള കുല്‍ദീപിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അധികൃതരുടെ നിലപാട്
പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഉന്നാവേ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ പിന്തുണച്ചാണ് ബി.ജെ.പി പ്രകടനം നടത്തിയത്.ഉന്നാവോ പീഡനം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പ്രകടനത്തില്‍ പങ്കെടുത്ത ബിജെപിക്കാരുടെ ആരോപണം.
എം.എല്‍.എ നിരപരാധിയാണെന്ന പ്ലക്കാര്‍ഡുകളുമായാണ് സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ അണിനിരന്നത്. ബാങ്ഗര്‍മൗ, സാഫിപൂര്‍, ബലഗാപൂര്‍ തുടങ്ങിയ പ്രദേശങ്ങില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. എം.എല്‍.എയെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നും. ഈ വിഷയത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സിബിഐ കസ്റ്റഡിയിലുള്ള കുല്‍ദിപിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത സിബിഐ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും എംഎല്‍എയെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ബിജെപി സര്‍ക്കാരിനെതിരെ പെണ്‍കുട്ടി നേരിട്ട് രംഗത്തെത്തിയതോടെയാണ് കേസ് സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
എംഎല്‍എയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചതും വിവാദമായിരിക്കുന്ന സമയത്താണ് ബിജെപി ഇങ്ങനെയൊരു പ്രകടനം സംഘടിപ്പിച്ചിരിക്കുന്നത്. നാടിനെ നടുക്കിയ കത്വാ പീഡനകേസിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന പ്രതികള്‍ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News