വിദേശ വനിത ലിഗ വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി. മത്സ്യ ബന്ധനത്തിന് പോയവരാണ് മൊഴി നല്‍കിയത്. സമീപ വാസിയായ സ്ത്രീ തങ്ങളോട് പറഞ്ഞതായെന്നാണ് യുവാക്കളുടെ മൊഴി.
തിരുവനന്തപുരത്തെ പനത്തുറയിൽ കണ്ടെത്തിയ മൃതദേഹം ലീഗയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത് പ്രധാനമായും മൂന്ന് കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഒന്ന് മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബ്രാന്‍റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതാണ് മറ്റൊന്ന് മൃദദേഹത്തിനരികിൽനിന്ന് ലഭിച്ച സിഗരറ്റ് പാക്കറ്റും തലമുടിയിലെ സാമ്യവുമാണ് .
കൂടാതെ സംഭവ സ്ഥലത്തേക്ക് ലിഗ നടന്നുപോകുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. ഇതോടെ ഡി എൻ എ പരിശോധനാ ഫലം പുറത്ത് വരുന്നതിന് മുമ്പേതന്നെ മൃതദേഹം ലിഗയുടേതാണെന്ന് പൊലീസ് ഉറപ്പിച്ചു.
ഫെബ്രുവരി 21-നാണ് ലാത്വിയ സ്വദേശിയായ ലീഗ സ്ക്രോമാൻ മാനസിക പിരിമുറക്കത്തിനുള്ള ചികിൽസക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here