ലിഗ കണ്ടൽക്കാട്ടിലേക്ക് പോകുന്നത് കണ്ടു എന്ന് മൊഴി. ലിഗയെ കണ്ടെന്ന് സമീപവാസിയായ സ്ത്രീ തങ്ങളോട് പറഞ്ഞു എന്ന് മത്സ്യതൊഴിലാളികളാണ് പൊലീസിന് മൊഴിനൽകിയത്.
എന്നാൽ പൊലിസിന്‍റെ ചേദ്യംചെയ്യലിൽ സ്ത്രീ ഇക്കാര്യം നിഷേധിച്ചു.അതേസമയം ലിഗയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും.
തിരുവല്ലത്തെ കണ്ടാൽക്കാട്ടിലേക്ക് ലിഗ പോകുന്നതു കണ്ടു എന്ന് തങ്ങളോട് പ്രദേശ വാസിയായ വീട്ടമ്മ പറഞ്ഞു എന്ന് മൂന്ന് മത്സ്യതൊഴിലാളികളാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ വീട്ടമ്മയെ വിശദമായി ചോദ്യംചെയ്തതിൽ താൻ അങ്ങനെ അവരോട് പറഞ്ഞിട്ടില്ലെന്നും അങ്ങനെയാരു സ്ത്രീ പോകുന്നത് താൻ കണ്ടിട്ടില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്.
അതേസമയം ലിഗ സംഭവസ്ഥലത്തെത്തിയതിന് രണ്ട് സാധ്യതകളാണ് പൊലീസ് പരിശോധിക്കുന്നത്. ഒന്ന് പ്രധാന റോഡ് ഇവിടെ എത്താൻ ലിഗ ഉപയോഗിച്ചോ എന്നത്. രണ്ട് കായലിലെ കടത്തുതോണി വഴി എത്തിയോ എന്നും.
എന്നാൽ ലിഗ ഇവിടെ എത്തിയതിനെകുറിച്ച് സമീപവാസികളുംസ്ഥലത്തെ കടത്തുകാരനും കണ്ടിട്ടില്ലെന്ന് പൊലീസിന് മൊഴി നൽകിയതോടെ അവർ എങ്ങനെ ഇവിടെ എത്തി എന്നത് പൊലീസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
അസ്സമയത്ത് ലിഗയെ ആരോ ഇവിടെ എത്തിച്ചതാകാം എന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്.അതേസമയം മെഡിക്കൽ യോഗം ചേർന്നതിന് ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും.
എന്നാൽ ലിഗയുടെ മരണം ശ്വാസംമുട്ടിയാകാം എന്ന നിഗമനത്തിലാണ് ഫോറൻസിക് ഉദ്യോഗസ്ഥർ. പൊലീസിനെ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഫൊറൻസിക് റിപ്പോർട്ടും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാൽ പൊലീസിന് ഒരു നിഗമനത്തിൽ എത്താൻ കഴിയും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here