മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ കൂക്കി വിളി; കൊലപാതകം നടത്തിയത് ആരുടെയും പ്രേരണയിലല്ലെന്ന് സൗമ്യ

കണ്ണൂർ പിണറായി പടന്നക്കരയിൽ സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി സൗമ്യയെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ച സൗമയെ കൂക്കി വിളിച്ചാണ് നാട്ടുകാർ എതിരേറ്റത്.ആരുടെയും പ്രേരണ ഇല്ലാതെ ഒറ്റയ്ക്കാണ് കൊലപാതകങ്ങൾ നടത്തിയത് എന്നാണ് സൗമ്യ അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിക്കുന്നത്.

ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തിയ സൗമ്യയുടെ ചോദ്യം ചെയ്യൽ ഇന്നും തുടർന്നു. കണ്ണൂർ ജില്ലാ പോലീസ് മേധാവി ശിവ വിക്രം,എ എസ് പി ചൈത്ര തെരേസ ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഉച്ചയ്ക്ക് ശേഷമായിരുന്നു സൗമ്യയെ തെളിവെടുപ്പിനായി പിണറായി പടന്നക്കരയിലെ വീട്ടിൽ എത്തിച്ചത്.സ്ത്രീകൾ ഉൾപ്പെടെ വൻ ജനാവലി വീടിനു ചുറ്റും തടിച്ചു കൂടിയിരുന്നു.കൂക്കി വിളികളോടെയാണ് മുഖം ഷാൾ കൊണ്ട് മറച്ചു എത്തിയ സൗമ്യയെ നാട്ടുകാർ എതിരേറ്റത്.

പിന്നീട് വൈദ്യ പരിശോദാബായ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴും തടിച്ചു കൂടിയ ജനങ്ങൾ സൗമ്യക്ക് നേരെ അസഭ്യ വർഷം ചൊരിഞ്ഞു.വൈകുന്നേരം അഞ്ചു മണിയോടെയാണ് സൗമ്യയെ തലശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സൗമ്യയെ ഹാജരാക്കിയത്.

ശരീരിക അസ്വസ്ഥതകൾ ഉണ്ടോ എന്ന ജഡ്ജിന്റെ ചോദ്യത്തിന് തലചുറ്റൽ ഉണ്ടെന്നു വ്യക്തമാക്കിയ സൗമ്യ വൈദ്യ സഹായം വേണ്ടെന്നും കോടതിയെ അറിയിച്ചു.പോലീസിന്റെ അപേക്ഷ പരിഗണിച്ചു സൗമ്യയെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

അവിഹിത ബന്ധത്തിന് തടസ്സം ആയതിനാലാണ് മകളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയത് എന്നാണ് സൗമ്യയുടെ കുറ്റ സമ്മതം.സൗമ്യയുമായി ബന്ധമുള്ള രണ്ടു യുവാക്കൾ കൂടി പോലീസ് കസ്റ്റഡിയിൽ ഉണ്ട്.എന്നാൽ ആരുടേയും പ്രേരണ ഇല്ലാതെ ഒറ്റയ്ക്കാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന് മുന്നിൽ സൗമ്യ ആവർത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News