ശക്തന്‍റെ തട്ടകം വര്‍ണ്ണക്കടലായപ്പോള്‍ ആസ്വദിക്കാന്‍ മുഖ്യമന്ത്രി പിണറായിയും എത്തി; തൃശൂര്‍പൂരം ആസ്വദിച്ച് മലയാളക്കര

ശക്തന്‍റെ തട്ടകം വര്‍ണ്ണക്കടലായപ്പോള്‍ കുടമാറ്റം ആസ്വദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തി. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രി തൃശൂര്‍ പൂരത്തിന് സാക്ഷ്യം വഹിച്ചത്. മന്ത്രി വി.എസ് സുനില്‍ കുമാറും, കേന്ദ്ര സഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും മുഖ്യമന്ത്രിക്കൊപ്പം കുടമാറ്റത്തിന്‍റെ ആവേശത്തില്‍ പങ്കാളികളായി.

വൈകിട്ട് അഞ്ച് ഇരുപതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂരപ്പറമ്പില്‍ എത്തിയത്. കുടമാറ്റം നടക്കുന്ന വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേഗോപുര നടയില്‍, ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഒരുക്കിയ വേദിയിലാണ് അദ്ദേഹത്തിനായി ഇരിപ്പിടം ഒരുക്കിയത്. ഒപ്പം മന്ത്രി വി എസ് സുനിൽ കുമാറുമെത്തി. ആദ്യമായി പൂരം കാണാനെത്തിയ മുഖ്യമന്ത്രിയിൽ കൗതുകമുണർത്തുന്നവയായിരുന്നു സ്പെഷ്യൽ കുടകളുടെ പ്രദർശനം.

കുടമാറ്റത്തിനിടെ പൂര പ്രേമികളുടെ ആവേശത്തിൽ പങ്കു ചേർന്ന് പിണറായി അവരെ അഭിവാദ്യം ചെയ്തു. എം.വി ജയരാജൻ, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹറ, എഡിജിപി ബി. സന്ധ്യ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം പൂരം ആസ്വദിക്കാനെത്തി. ഏഴ് മണിക്ക് കുടമാറ്റം അവസാനിച്ചതോടെയാണ് മുഖ്യമന്ത്രി മടങ്ങിയത്.

വീഡിയോ സ്റ്റോറി കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News