കത്വ പീഡനക്കേസ്; ഇരയുടെ അഭിഭാഷകയുടെ സുരക്ഷ പരമപ്രധാനം; പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്ന് സുപ്രീം കോടതി; വിചാരണ കശ്മീരിന് പുറത്തേക്ക്

കത്വാ പീഡനക്കേസില്‍ നീതിയുക്തമായ വിചാരണ ഉറപ്പുവരുത്താനാണ് ശ്രമമെന്ന് സുപ്രീംകോടതി. ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റുന്നതിനെതിരെ മുഖ്യപ്രതി സഞ്ജി റാം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് ഇങ്ങനെയാരു പരാമര്‍ശം ഉന്നയിച്ചത്. ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവിശ്യപ്പെട്ട് ഇരയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയും പ്രതി നല്‍കിയ തടസ്സഹര്‍ജിയും സുപ്രീംകോടതി നാളെ പരിഗണിയ്ക്കും.

കത്വാ പീഢനക്കേസില്‍ നീതിയുക്തമായ വിചാരണ ഉറപ്പുവരുത്താനാണ് ശ്രമമെന്നും ഭയമില്ലാതെ മുന്നോട്ട് പോവാന്‍ ഇരകളുടെ അഭിഭാഷകര്‍ക്ക് അവസരമുണ്ടാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നീതിയുക്തമായ രീതിയില്‍ കേസ് മുന്നോട്ട പോയില്ലെങ്കില്‍ കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കത്വ കേസുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി മനസ്സിലാക്കാന്‍ ബാര്‍ കൗണ്‍സില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു.

കത്വയിലെ വിഷയങ്ങളെക്കുറിച്ച് അഞ്ചംഗ സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇരയുടെ അഭിഭാഷകയായ ദീപിക സിംഗ് രജാവത്തിനെ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞിട്ടില്ലെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉന്നയിച്ചു.

ഇരയുടെ അഭിഭാഷകരുടെ വാദം പൂര്‍ണ്ണമായും തെറ്റാണെന്നും ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ബാര്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അതേസമയം കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവിശ്യപ്പെട്ട് ഇരയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിയ്ക്കും.

ഈ ഹര്‍ജിയില്‍ വാദം കേട്ട കോടതി മെഹബൂബ മുഫ്തി സര്‍ക്കാരിനോട് നാളെ രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ മുഖ്യപ്രതി സഞ്ജി റാം നല്‍കിയ തടസ്സഹര്‍ജിയും കോടതി നാളെ പരിഗണിയ്ക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News