പിണറായി പടന്നക്കര കൂട്ടക്കൊലക്കേസിൽ സൗമ്യയുടെ ഭർത്താവ് കിഷോറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സൗമ്യയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
അതേ സമയം സൗമ്യയുടെ സഹോദരി സന്ധ്യയെയും ഭർത്താവ് ബിജുവിനെയും വിളിച്ചു വരുത്തി അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തു.
ഭർത്താവ് കിഷോറിൽ നിന്നും ശാരീരിക പീഡനമേറ്റു എന്നും വിഷം നൽകി തന്നെ കൊലപ്പെടുത്താൻ ശ്രേമിച്ചു എന്നുമടക്കം നിരവധി ആരോപണങ്ങൾ സൗമ്യ ചോദ്യം ചെയ്യൽ വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സ്വദേശിയായ കിഷോറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.അതെ സമയം സൗമ്യയുടെ ബന്ധുക്കളിൽ നിന്നും അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തു.
മകളുടെയും മാതാ പിതാക്കളുടെയും സ്വാഭാവിക മരണമെന്ന് വരുത്തി തീർക്കാൻ സൗമ്യ ശ്രമിച്ചിരുന്നതായി സൗമ്യയുടെ സഹോദരി സന്ധ്യ പറഞ്ഞു.
അതെ സമയം പോലീസ് കസ്റ്റഡിയിൽ ഉള്ള സൗമ്യയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.പര സഹായം എല്ലാതെയാണ് കൊലപാതകങ്ങൾ നടത്തിയത് എന്നാണ് സൗമ്യ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആവർത്തിക്കുന്നത്.
സൗമ്യയുമായി ബന്ധമുള്ള യുവാക്കളെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.കൊലപാതകത്തിന് ആരുടെയെങ്കിക്കും പ്രേരണ ഉണ്ടോ എന്നാണ് പോലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here