ഇന്ത്യൻ സൗന്ദര്യത്തിന് ഹിന്ദു ദേവതകളായ ലക്ഷ്മിയുടെയും സരസ്വതിയുടെയും പ്രത്യേകതകളുണ്ടായിരിക്കണം. പറയുന്നത് മറ്റാരുമല്ല നമ്മുടെ ഇപ്പോഴത്തെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്.
മഹാഭാരത കാലത്തും ഇന്റനെറ്റുണ്ടായിരുന്നു എന്ന ‘ട്രോള്‍ ഹിറ്റ്’ ന് ശേഷമാണ് ബിപ്ളവ് ദേവിന്റെ നിരീക്ഷണം.ഐശ്വര്യ റായി ഇന്ത്യൻ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്പോൾ ഡയാന ഹെയ്ഡനെക്ക് അതില്ല.ഐശ്വര്യത്തിന്റെയും സന്പത്തിന്റെയും പ്രത്യേകതകള്‍ ഡയാനയ്ക്ക് ഇല്ലത്രെ. അഗർത്തലയിൽ ഒരു ഡിസൈൻ വർക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു ത്രിപുര മുഖ്യമന്ത്രി.
സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന ആർക്കും കിരീടം ലഭിക്കും. ഡയാന ഹെയ്ഡനുപോലും ലഭിച്ചുവെന്നായിരുന്നു ബിപ്ളവിന്റെ പരാമര്‍ശം. ഐശ്വര്യ റായിയ്ക്ക് ശേഷം 1998ലായിരുന്നു ഡയാന ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. മോഡലിംഗില്‍ തനത് സ്ഥാനം ഉറപ്പിച്ച ഡയാനയെയാണ് ത്രിപുരമുഖ്യന് ഇടിച്ചു താഴ്ത്തിയത്.
മഹാഭാരതകാലത്ത് ഇന്റർനെറ്റും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നു. യൂറോപ്പുകാരും അമേരിക്കക്കാരും ടെലിവിഷൻ അവരുടെ കണ്ടെത്തലാണെന്ന് അവകാശപ്പെടുമെങ്കിലും യഥാർഥത്തിൽ അത് ഇന്ത്യയുടെ സാങ്കേതിക വിദ്യയാണെന്നും ആയിരുന്നു ബിപ്ലവ് ദേവ് മുമ്പ് പറഞ്ഞിരുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here