ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു

ചെങ്ങന്നൂരിൽ പ്രചരണം ചൂട് പിടിക്കുന്നു. പരമാവധി വോട്ടര്‍മാരെ നേരിൽ കണ്ട് വോട്ട് ഉറപ്പാക്കാൻ ഉള്ള നീക്കം ആണ് മൂന്ന് മുന്നണി സ്ഥനാർത്ഥികളും നടത്തുന്നത് . പ്രധാന കവലകളിലും മണ്ഡലത്തിലെ പ്രധാനികളേയും വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിൽ ആയിരുന്നു സ്ഥനാർത്ഥികൾ.

രക്തസാക്ഷി അച്ചുതകുറുപ്പിന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആണ് LDF സ്ഥാനാർത്ഥി സജി ചെറിയാൻ പ്രചരണം ആരംഭിച്ചത്. തുടർന്ന് 101 പിറന്നാൾ ആഘോഷിക്കുന്ന മാർത്തോമ്മ സഭയുടെ വലിയ തിരുമേനി മാർ ക്രിസോസ്റ്റത്തിന്റെ അനുഗ്രഹം വാങ്ങാൻ തിരുവല്ല കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെത്തി.

ഗൽഫിൽ മരണപ്പെട്ട വെൺമണി സ്വദേശിയുടെ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിച്ചു . ഉച്ചക്ക് ശേഷം പാർട്ടി ഏരിയാ കമ്മറ്റി ഓഫീസിൽ നിന്ന് പ്രവർത്തകരുമായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ട് അഭ്യർത്ഥിച്ചു .

വെള്ളിയാഴ്ച്ച ദിനത്തിൽ മുസ്ലിം പള്ളിൽ കേന്ദ്രീകരിച്ചായിരുന്നു UDF സ്ഥാനാർത്ഥി D. വിജയകുമാറിന്റെ പ്രവർത്തനം . കൊല്ലകടവ് ,മുളക്കുഴ മുസ്ലിം പള്ളികളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു .കല്ലിശേരി , തിരുവൻവണ്ടൂർ എന്നിവിടങ്ങളിലെ ‘ കവലയിലും വിജയകുമാർ എത്തി.

ക്രിസോസ്റ്റം തിരുമേനിക്ക് പിറന്നാൾ ആശംസ നേർന്നാണ് BJP സ്ഥാനാർത്ഥി Pട ശ്രീധരൻപിള്ള ഇന്നത്തെ പ്രചരണം ആരംഭിച്ചത് , മരണവീടുകൾ സന്ദർശിച്ച ശേഷം പ്രധാന കവലകളിൽ എത്തി വോട്ടഭ്യർത്ഥിച്ചു . വരും ദിവസങ്ങളിൽ വൈവിധ്യമാർന്ന പ്രചരണങ്ങളിലൂടെ ജനമനസിലേക്ക് ഇറങ്ങാൻ ആണ് മുന്നണികളുടെ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News