‘നിങ്ങളെന്നെ കൊല്ലുന്നതുവരെ ഞാനീ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും, എന്റെ അവസാന ശ്വാസം വരെയും സിപിഐ എം ന്റെ സ്ഥാനാർഥിയായി ഞാൻ നൽകിയ സ്ഥാനാർഥിത്വപത്രിക പിൻവലിക്കുകയുമില്ല’ .
തൃണമൂല്‍ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച നോയ്‌ഗയിലെ സിപിഐ എം സ്ഥാനാർത്ഥി സുഭാഷ് ഘോഷ് ആശുപത്രി കിടക്കയിൽ വച്ച് നൽകിയ വാക്കുകളാണിത്.
നോയ്‌ഗാ ഗ്രാമപഞ്ചായത്തിലെ സി പി ഐ എം സ്ഥാനാർഥിയായ സുഭാഷ് ഘോഷിന് നേരത്തെ തന്നെ തൃണമൂൽ ഭീഷണിയുണ്ടായിരുന്നു .
എന്നാൽ അത് വകവെക്കാതെ മുന്നോട്ട് പോയ ഖോഷിനെ വകവരുത്താൻ തൃണമൂൽ കോൺഗ്രസ്സ് അക്രമികൾ കഴിഞ്ഞ ദിവസം രാത്രിയിൽ ശ്രമിക്കുകയായിരുന്നു .
സുഭാഷ് ഘോഷിന്റെ പ്രായമായ മാതാപിതാക്കളെയും അതിക്രൂരമായി മർദിച്ച ശേഷമാണ് തൃണമൂൽ സംഘം വീട് വിട്ടത് .
എന്നാൽ ഇതുകൊണ്ടൊന്നും താൻ പിന്മാറില്ലെന്നും ആശുപത്രി കിടക്കയിൽ നിന്ന് ഇറങ്ങിയാലുടനെ സംഘടനക്കൊപ്പം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകുമെന്നും ഘോഷ് പ്രഖ്യാപിച്ചത് സി പി ഐ എം പ്രവർത്തകർക് ആവേശമായി .
നേരത്തെ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ വനിത ഇടത് സ്ഥാനാർഥി രാഖി റോയെയും തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥികളെ പത്രിക നല്കാൻ അനുവദിക്കാതെ സംസ്ഥാനത്തെമ്പാടും അക്രമം അഴിച്ചു വിട്ടിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്സ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here