കായിക വകുപ്പ് കുതിക്കുന്നു: 47 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

തിരുവനന്തപുരം: കായിക വകുപ്പ് കുതിക്കുന്നു. കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി.കായിക വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം മൈലത്തുള്ള ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സിന്തറ്റിക് ഹോക്കി കോര്‍ട്ട് നിര്‍മ്മാണം, മള്‍ട്ടി ജിംനേഷ്യം, സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം, സിന്തറ്റിക് ഫുട്‌ബോള്‍ കോര്‍ട്ട് നിര്‍മ്മാണം, ചുറ്റുമതില്‍ നിര്‍മ്മാണം, ഇലക്ട്രിക്കല്‍ ് പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം എന്നിവക്കായി 16.76 കോടി രൂപയുടെ ഭരണാനുമതി നല്‍കി.

ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ ജി.വി രാജ സ്‌കൂളില്‍ പരിശീലനത്തിന് അത്യാനുധിക സംവിധാനമൊരുങ്ങും. അതോടൊപ്പം തന്നെ കൊട്ടാരക്കര ജി.എച്ച്.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ട് നവീകരണത്തിനായി 1 കോടി രൂപയും, കാസര്‍ഗോഡ് സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ബില്‍ഡിംങ് നവീകരണത്തിനായി 1 കോടി 2 ലക്ഷം രൂപയും, കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ അനുബന്ധ പ്രവര്‍ത്തികള്‍ക്കായി 1 കോടി 82 ലക്ഷം രൂപയും, തിരുവനന്തപുരം പിരപ്പന്‍കോഡ് നീന്തല്‍ക്കുളം, തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച് എന്നിവിടങ്ങളില്‍ മള്‍ട്ടി ജിംനേഷ്യം നിര്‍മ്മിക്കുന്നതിന് 1.17 കോടി രൂപയും അനുവദിച്ചു.

കൂടാതെ തൃശ്ശൂര്‍ വേലൂര്‍ ആര്‍.എസ്.ആര്‍.വി എച്ച്എസ്എസില്‍ ഗ്രൗണ്ട് നവീകരണത്തിന് 1 കോടി രൂപയും, ആലപ്പുഴ രാജ കേശവദാസ് സ്വിമ്മിംങ് പൂളിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 1.20 കോടി ലക്ഷം രൂപയും ഭരണാനുമതിയായി.

ഇതോടൊപ്പം തന്നെ സംസ്ഥാന യുവജന കമ്മീഷന്റെ എട്ട് പദ്ധതികള്‍ക്കായി 1.20 കോടി രൂപയുടേയും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ 5 പദ്ധതികള്‍ക്കായി 18.99 കോടി രൂപയുടെയും അംഗീകാരം നല്‍കി.

ഇതിലൂടെ മുഴുവന്‍ പദ്ധതികളും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ബഡ്ജറ്റ് പൂര്‍ത്തിയായി ഒരുമാസം പൂര്‍ത്തിയാകുമ്പോഴേക്കും ഇത്രയും തുകക്ക് ഭരണാനുമതി ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനവും, ഈ സാമ്പത്തീക വര്‍ഷത്തെ മുഴുവന്‍ പദ്ധതി വിനിയോഗവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കായിക യുവജനകാര്യ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News