വീണ്ടും വിവാദക്കുരുക്കില്‍പ്പെട്ട് ഷമി; ടീമില്‍ കയറിപ്പറ്റാന്‍ പ്രായത്തില്‍ തട്ടിപ്പ് കാണിച്ചു; തെളിവുകള്‍ പുറത്തുവിട്ട് ഭാര്യ

വിവാദങ്ങള്‍ വിട്ടൊ‍ഴിയാതെ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമി. ഒത്തുകളി, ഗാര്‍ഹിക പീഡന വിവാദങ്ങള്‍ക്ക് ശേഷം, പുതിയ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാനായി പ്രായത്തില്‍ കൃത്യമം കാണിച്ചെന്നാണ് പുതിയ ആരോപണം.

ഇതിനു വേണ്ടി ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. യഥാര്‍ത്ഥത്തില്‍,ഷമിയ്ക്ക് 36 വയസ്സുണ്ട്.
എന്നാല്‍ റിക്കോര്‍ഡില്‍ ഇത് 28 ആണെന്നുമാണ് ഷമിയുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍.

ഹസിന്‍ പുറത്തുവിട്ട ഡ്രൈവിംഗ് ലൈസന്‍സിലെ വിവരങ്ങള്‍ പ്രകാരം ഷമി ജനിച്ചത് 1982ലാണ്.
എന്നാല്‍ മറ്റു രേഖകളില്‍ ഇത് 1990ല്‍ ആണ്.‍വിഷയത്തില്‍ ഷമിയോ, ബിസിസിഐയോ പ്രതികരിച്ചിട്ടില്ല. പുതിയ ആരോപണങ്ങളോട് ബിസിസിഐ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News