നെഞ്ചത്ത് ജാതി എഴുതി തരംതിരിച്ച് വൈദ്യ പരിശോധന; നടപടി വിവാദത്തില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ഭാഗമായി നടന്ന വൈദ്യ പരിശോധന വിവാദത്തില്‍.

ദളിത് വിദ്യാര്‍ഥികളുടെ നെഞ്ചത്ത് ജാതി എഴുതി തരംതിരിച്ചാണ് പരിശോധന നടത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശിലെ ധര്‍ എന്ന സ്ഥലത്തെ ജില്ലാ ആശുപത്രിയിലാണ് സംഭവം.

സംഭവത്തില്‍ നടപടി എടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ് സൂപ്രണ്ട് ബീരേന്ദ്ര സിങ് പറഞ്ഞു. ‘ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു’. അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here