മന:സാക്ഷിയ്ക്ക് നിരക്കാത്ത പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നു; ദളിത് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മീശ പിടിച്ചുവലിച്ചു; മൂത്രം കുടിപ്പിച്ചു

യോഗി സര്‍ക്കാരിന്റെ ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിന് കൊണ്ട് ഒരു സംഘം ആളുകള്‍ മൂത്രം കുടിപ്പിച്ചുവെന്നാരോപണം. വിളവെടുപ്പിന് ആക്രമികള്‍ ദളിത് യുവാവിനോട് ആവശ്യപ്പെട്ടങ്കിലും ഇയാള്‍ അത് നിരസിച്ചതാണ് അക്രമത്തിന് കാരണമായത്. മനസാക്ഷിയ്ക്ക് നിരക്കാത്ത പീഡനങ്ങള്‍ക്കാണ് ഈ യുവാവ് ഇരയായിരിക്കുന്നത്.

ക്രൂരമായി മര്‍ദ്ദിച്ചു, മരത്തില്‍ കെട്ടിയിട്ടു, മീശ പിടിച്ചുവലിച്ചു, മൂത്രം കുടിപ്പിച്ചു, എന്നിങ്ങനെ നീണ്ട ക്രൂര പീഡനങ്ങള്‍ക്കാണ് ദളിത് യുവാവിരയായിരിക്കുന്നത്. ഏപ്രില്‍ 23നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ ബദ്വാന്‍ ജില്ലയിലാണ് ഈ അസമത്വം അരങ്ങേറിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് യുവാവ് പറയുന്നതിങ്ങനെ തന്നെ മരത്തില്‍ കെട്ടിയിട്ട ശേഷം മീശ പിടിച്ചുവലിച്ചു വേദനിപ്പിച്ചു. പിന്നീട് നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്എസ്പി അശോക് കുമാര്‍ വ്യക്തമാക്കി. സ്ത്രീ പീഡനവും ദളിത് പീഡനവും ഉത്തര്‍പ്രദേശില്‍ ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.

പിന്നോക്ക വിഭാഗക്കാരെ സംരക്ഷിക്കാന്‍ മോദി സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശരിവെക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും രാജ്യത്തുണ്ടാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News