ലിഗകേസില്‍ വ‍ഴിത്തിരിവ്; കണ്ടൽകാട്ടിലേക്ക് കൂട്ടികൊണ്ടുപോയയാളെ പൊലീസ് തിരിച്ചറിഞ്ഞു; കൊലപാതകം സമ്മതിച്ച് പ്രതി; കൂടുതല്‍ വെളിപ്പെടുത്തല്‍ ഇങ്ങനെ

ലിഗക്കേസിൽ വ‍ഴിത്തിരിവ്. ലിഗയെ കായൽമാർഗം കണ്ടൽകാട്ടിലേക്ക് കൂട്ടികൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞു.

ബോട്ടിംഗ് നടത്താനെന്ന് പറഞ്ഞ് ലിഗയെ കാട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു എന്ന് കസ്റ്റഡിയിലുള്ളയാൾ സമ്മതിച്ചതായി പൊലീസ്. അതേസമയം ആന്തരികാവയവങ്ങളുടെ പരിശോധനാഫലം നാളെ ലഭിക്കും.

ലിഗയുടെ മരണവുമായിബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പൊലീസിന് കൃത്യമായതെളിവുകളോ മൊ‍ഴിയോ ലഭ്യമായിരുന്നില്ല. അതുകൊണ്ട്തന്നെ പൊലീസിന് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുവാനും ക‍ഴിഞ്ഞിരുന്നില്ല.

എന്നാൽ ലിഗയെ ബോട്ട് യാത്രനടത്താനെന്ന വ്യാജേന കണ്ടൽകാട്ടിലേക്ക് കൊണ്ട്പോയി എന്ന കൃത്യമായ വിവരമാണ് ഇപ്പോൾ പൊലീസിന് ലഭ്യമായിരിക്കുന്നത്. കസ്റ്റഡിയിലുള്ള നാല് പേരിൽ ഒരാളാണ് ലിഗയെ കാണാതായ മാർച്ച് 14ന് തന്നെ താൻ ബോട്ട് മാർഗം പനത്തുറയിലെ കാട്ടിലേക്ക് ലിഗയെ കൊണ്ട്പോയെന്ന് മൊ‍ഴിനൽകിയിരിക്കുന്നത്.

ഇതോടെ പൊലീസിന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാകും.അന്നേദിവസം  ബോട്ടിംഗിന് പറ്റിയ സ്ഥലം അവശ്യപ്പെട്ട് ലിഗ തന്നെ സമീപിച്ചെന്നും തുടർന്ന് െഫബർ ബോട്ടിൽ കണ്ടൽക്കാട്ടിലേക്ക് കൊണ്ട് പോകുകയും അവിടെ വച്ച് മറ്റുള്ളമൂന്ന് പേരെ ക്കൂടി വിളിച്ചുവരുത്തി ലിഗക്കു മയക്കുമരുന്നു നൽകിയെന്നുമാണ് ഇയ്യാൾ സമ്മതിച്ചിരിക്കുന്നത്.

തുടർന്ന് ഏറെനേരം ഇവിടെ ചിലവ‍ഴിച്ച ഇവർ ലിഗയുമായി വാക്കുതർക്കമുണ്ടായെന്നും തുടർന്ന് കൊലപാതകം നടത്തിയെന്നും ഇയ്യാൾ പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. ഈ വിവരം പുറത്ത് വന്നതോടെ ലിഗാക്കേസിന് വലിയ വ‍ഴിത്തിരിവാണ് സംഭവിച്ചിരിക്കുന്നത്.

അതേസമയം ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം നാളെ ലഭിക്കും. പരിശോധനാ ഫലം വരുന്നതോടെ ലിഗ ബലാൽസംഗംചെയ്യപ്പെട്ടിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭ്യമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News