വരാപ്പുഴ കസ്റ്റഡി മരണത്തിൽ മുൻ പറവൂർ സി.ഐ. ക്രിസ്പിൻ സാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ അഞ്ചാം പ്രതിയാണു ക്രിസ്പിൻ. അന്യായമായി തടങ്കലിൽ വെക്കൽ, വ്യാജ രേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണു ക്രിസ്പിനെതിരെ ചുമത്തിയിരിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനൊടുവിലാണു ക്രിസ്പിനെ കേസിൽ പ്രതി ചേർത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാളെ പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ആലുവ പൊലീസ് ക്ലബ്ബിൽ വെച്ചാണ് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ക്രിസ്പിൻ സാമിന്റെ ചോദ്യം ചെയ്തത്. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് സി ഐ. ക്രിസ്പിന്‍ സാമിന്‍റെ നിര്‍ദ്ദേശപ്രകാരമാണെന്ന് നേരത്തെ അറസ്റ്റിലായ ആർ ടി എഫ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
ക്രിസ്പിൻ സാമിനെ ചോദ്യം ചെയ്തതിൽ ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തിനു വ്യക്തമായി. ഇതെ തുടർന്നാണ് കേസിൽ അഞ്ചാം പ്രതിയാക്കി ക്രിസ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്യായമായി തടങ്കലിൽ വെക്കൽ, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങളാണ് ക്രിസ്പിൻ സാമിനെതിരെ ചുമത്തിയിരിക്കുന്നത്.
ശ്രീജിത്തിന്റെ കസ്റ്റഡിമരണ കേസിൽ വരാപ്പുഴ മുന്‍ എസ്.ഐ. ഉൾപ്പടെ നാലു പേർ നേരത്തെ അറസ്റ്റിലായിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സി.ഐ. ഉൾപ്പടെയുള്ളവർക്ക് പങ്കുള്ളതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതെ തുടർന്ന് അന്നത്തെ പറവൂർ സി ഐ ആയിരുന്ന ക്രിസ്പിൻ സാമിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here