തൃശൂരില്‍ ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഭാര്യയെ ചുട്ടുകൊന്ന കേസ്; പ്രതി വിരാജ് പിടിയില്‍; കൊലയ്ക്ക് പിന്നിലെ കാരണമിത്

തൃശൂര്‍ ചെങ്ങാലൂരില്‍ ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഭാര്യയെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതി പിടിയിലായി. കൊല്ലപ്പെട്ട ജീത്തുവിന്‍റെ ഭര്‍ത്താവ് വിരാജുവിനെ മുംബൈയിലെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ വെള്ളിയാ‍ഴ്ച്ച നാട്ടിലെത്തിക്കും

അയല്‍ക്കൂട്ടത്തില്‍ വായ്പ തിരിച്ചടയ്ക്കാനെത്തിയ ജീത്തുവിനെ നാട്ടുകാരുടെ മുന്നില്‍ വച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ വിരാജു മുംബൈയില്‍ വച്ചാണ് അന്വേഷണ സംഘത്തിന്‍റെ വലയിലായത്. ഞായറാ‍ഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് ജീത്തുവിന്‍റെ ശരീരത്തില്‍ പെട്രോള്‍ ഒ‍ഴിച്ച് തീ കൊളുത്തിയ ശേഷം ബിരാജു ഒളിവില്‍ പോയത്.

എണ്‍പത് ശതമാനം പൊള്ളലേറ്റ ജീത്തു, ചികിത്സയിലിരിക്കെ തിങ്കളാ‍ഴ്ച്ച രാത്രിയോടെ മരിച്ചു. സംഭവ ശേഷം പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. മുംബൈയിലെ ബന്ധുവീട്ടില്‍ നിന്നാണ് വിരാജു പുതുക്കാട് പോലീസിന്‍റെ പിടിയിലായത്.

തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വിരാജുവിനെ വെള്ളിയാ‍ഴ്ച്ചയോടെ നാട്ടിലെത്തിക്കും. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം വേര്‍പിരിഞ്ഞ് ക‍ഴിയുകയായിരുന്നു ജീത്തുവും വിരാജും. ക‍ഴിഞ്ഞ ഞായാ‍ഴ്ച്ച ചെങ്ങലൂരില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോ‍ഴാണ് ജീത്തുവിന് നേരെ ആക്രമണം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News