വെള്ളിയാ‍ഴ്ച ജുമ നമസ്കാരം തടസപ്പെടുത്തി സംഘപരിവാര്‍; ലക്ഷ്യം വര്‍ഗീയ കലാപമോ?; ദൃശ്യങ്ങള്‍ പുറത്ത്

രാജ്യത്ത് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടി സംഘപരിവാര്‍. വെള്ളിയാ‍ഴ്ച ജുമ നമസ്കാരം തടസപ്പെടുത്തി ഹരിയാനയില്‍ സംഘപരിവാര്‍ ഭീകരത. മുസ്ലിം മത വിശ്വാസികള്‍ക്ക് ഏറെ പ്രധാന്യമുള്ള  ദിവസമാണ് വെള്ളിയാ‍ഴ്ച.  എന്നാല്‍, ഹരിയാനയിലെ ഗുഡ്ഗാവില്‍ നമസ്കാരിക്കനെത്തിയ വിശ്വാസികളെ തടഞ്ഞ് സംഘപരിവാര്‍ ഭീകരത സൃഷ്ടിച്ചിരിക്കുകയാണ്.

ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്, ശിവസേന, ഹിന്ദു ജാഗണര്‍ മഞ്ച്, അഖില ഭാരതീയ ഹിന്ദുക്രാന്തി ദള്‍ എന്നീ ഹൈന്ദവ സംഘടനകള്‍ ചേര്‍ന്നാണ് ഹരിയാനയിലെ പത്തോളം സ്ഥലങ്ങളില്‍ നടന്ന ജുമാ നമസ്കാരമാണ് സംഭപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്.

എല്ലാ വെള്ളിയാ‍ഴ്ചയും നമസ്കാരിച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കയാണ് മുസ്ലീങ്ങളുടെ ലക്ഷ്യം, അതുകൊണ്ടു തന്നെ നമസ്കാരം തടയുമെന്നാണ് സംഘപരിവാര്‍ വാദം. അധികാരികളില്‍ നിന്ന് അനുവാദം വാങ്ങാതെയാണ് പെതു സ്ഥലങ്ങളില്‍ നിസ്കരിക്കുന്നത്. അനുമതി വാങ്ങിയില്ലെങ്കില്‍ ഏതുവിധേനയും നമസ്കാരം തടയുമെന്നാണ് ഹിന്ദു സംഘടനകളുടെ ആഹ്വാനം.

രണ്ടാഴ്ച മുമ്പ് 700 ഓളം വിശ്വാസികള്‍ പങ്കെടുത്ത ജുമ നമസ്‌ക്കാരം ഇവര്‍ തടഞ്ഞിരുന്നു. രാജ്യത്താകെ കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News