പുരുഷലെെംഗീക തൊ‍ഴിലാളിയും ടൂറിസ്റ്റ് ഗൈഡും; നാട്ടുകാരുടെ സ്വൈര്യം കെടുത്തിയ ഉമേഷിനെയും ഉദയനെയും കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഉമേഷ് കോവളം ബീച്ചില്‍ കഞ്ചാവും മയക്കുമരുന്നും വിറ്റ് നടക്കുന്ന പുരുഷ വേശ്യ. ഇംഗ്ലീഷ് നന്നായികൈകാര്യം ചെയ്യുന്ന ഉദയന്‍ അനധികൃത ടൂറിസ്റ്റ് ഗൈഡാണ്. കോവളം, പനത്തുറ സ്വദേശികളാണു ഇവര്‍. ‍

കോവളത്തെ കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഉമേഷിനും ഉദയനും മയക്കുമരുന്ന് കച്ചവടമായിരുന്നു പ്രധാനജോലി. ഗൈഡായി വിദേശികള്‍ക്കൊപ്പം കൂടിയാണ് തട്ടിപ്പുകള്‍ നടത്തുക. മുപ്പതു തികഞ്ഞിട്ടില്ലെങ്കിലും ഉമേഷും ഉദയനും ക്രൂരതയുടെ ആള്‍രൂപങ്ങളാണെന്ന് നാട്ടുകാര്‍ പറയുന്നു. അടിപിടി, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കല്‍, അബ്കാരി കേസുകള്‍ ഉള്‍പ്പെടെ 13 കേസുകള്‍ ഉമേഷിന്റെ പേരിലുണ്ട്.

കോവളം ബീച്ചിലെ മയക്കുമരുന്ന് വ്യാപാരത്തിന്റെയും ലൈംഗിക കുറ്റകൃത്യങ്ങളുടെയും മുഖ്യ കണ്ണിയാണ് ഉമേഷ്. അവിവാഹിതനായ ഇയാള്‍ക്ക് പ്രദേശത്തെ പത്തോളം സ്ത്രീകളുമായി അതിരുവിട്ട സൗഹൃദമുണ്ടെന്ന് പൊലീസ് പറയുന്നു. കൊച്ചുകുട്ടികളെയുള്‍പ്പെടെ ലൈംഗിക വിക്രിയകള്‍ക്ക് ഇയാള്‍ ഇരയാക്കിയതായി വിവരമുണ്ട്.

.ഉദയന്റെ പേരില്‍ ആറ് കേസുണ്ട്. . നാട്ടുകാര്‍ക്കും കോവളത്തെ വ്യാപാരികള്‍ക്കുമൊക്കെ ഇവരെ ഭയമായിരുന്നു. അതുകൊണ്ടു തന്നെ ഇരുവര്‍ക്കുമെതിരെ മൊഴിനല്‍കാന്‍ പോലും പലരും തയാറായില്ല.

മാര്‍ച്ച് പതിനാലിനാണ് പോത്തന്‍കോട് ആയുര്‍വേദ റിസോട്ടില്‍നിന്ന് വിദേശവനിതയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചിലുമെത്തി.

ഓട്ടോറിക്ഷയില്‍ രാവിലെ ഒമ്പതോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ യുവതി പനത്തുറ ഭാഗത്തേക്കു നടന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡുകള്‍ എന്ന വ്യാജേന അവരെ സമീപിച്ചു വിശ്വാസ്യത പിടിച്ചുപറ്റി. തുടര്‍ന്ന് ഉമേഷും ഉദയനും കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഫെെബര്‍ ബോട്ടിലാണ് ഇരയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു. കൈയില്‍ പണം ഇല്ലെന്ന് മനസിലാക്കിയതോടെ ഇവരെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ മയക്കുമരുന്നിന്റെ ആലസ്യം വിട്ടതോടെ യുവതി ഇതിനെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് പിന്നിലൂടെ കഴുത്ത് പിടിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News