ഛാത്രയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന‌് ഇരയാക്കിയശേഷം ജീവനോടെ ചുട്ടുകൊന്ന കേസില്‍ പതിനാറു പേര്‍ അറസ്റ്റില്‍ .
ജാർഖണ്ഡിലെ ചത്ര ജില്ലയിലാണ‌് നാടിനെ നടുക്കിയ സഭവം നടന്നത്. കൂട്ടബലാത്സംഗത്തെപ്പറ്റി പരാതി നൽകിയതിലുള്ള വിരോധത്തെതുടർന്നാണ‌് പെൺകുട്ടിയെ ജീവനോടെ കത്തിച്ചത‌്. പ്രതികൾക്കായി പൊലീസ‌് ഊർജിത അന്വേഷണം ആരംഭിച്ചു.
ബുധനാഴ‌്ച വീട്ടുകാർ വിവാഹത്തിനു പോയ സമയത്താണ‌് നാലംഗസംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന‌് ഇരയാക്കിയത‌്.
അച്ഛനമ്മമാർ തിരിച്ചെത്തിയപ്പോൾ സംഭവത്തെപ്പറ്റി പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കൾ ഗ്രാമമുഖ്യന‌് പരാതി നൽകി. യുവാക്കളെ വിളിച്ചുവരുത്തിയ ഗ്രാമമുഖ്യൻ 50,000 രൂപ പിഴയും 100 ഏത്തമിടാനും ശിക്ഷിച്ചു.
പ്രകോപിതരായ അക്രമിസംഘം പെൺകുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ ആക്രമിച്ചശേഷം വീട്ടുകാരുടെ മുന്നിലിട്ട‌് പെൺകുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നു.സംഭവത്തില്‍ ഇപ്പോള്‍ 14 പേരാണ് അറസ്റ്റിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here