കീ‍ഴാറ്റൂര്‍ സമരക്കാർ തീവ്രവാദ ശക്തികളുടെ പുറന്തോട് പൊട്ടിച്ച് പുറത്ത് വരണം; പി ജയരാജന്‍

കീഴാറ്റൂർ ബൈപ്പാസ് വിരുദ്ധ സമരത്തെ ഒരു ലോങ് മാർച്ചാക്കി സംസ്ഥാന വ്യാപകമായി സമരം നടത്തതാനുള്ള സമര സമിതി നീക്കം താൽക്കാലികമായെങ്കിലും നീട്ടിവെച്ചതായി മനസിലാക്കുന്നു.ഇത് മറ്റെന്തെങ്കിലും അസൗകര്യത്തെ തുടർന്നല്ല എന്നാണ് അനുമാനിക്കേണ്ടത്.സമരക്കാരിൽ വിവിധ താൽപര്യക്കാരുണ്ട്.

കീഴാറ്റൂർ പ്രദേശത്തെ സമരക്കാർ ഇടത്തുപക്ഷ രാഷ്ട്രീയത്തോടൊപ്പം ഉറച്ച് നിൽക്കുന്നവരാണ്.അവർക്ക് വയൽ നികത്തി ബൈപ്പാസ് വരുന്നതിനോട് എതിർപ്പുണ്ട് താനും.എന്നാൽ ഇത് സംസ്ഥാനതല സമരമായി മാറ്റുമ്പോൾ രൂപപ്പെടുന്ന പ്രതിലോമ രാഷ്ട്രീയത്തെ കുറിച്ച് നല്ല ബോധ്യമുള്ളവരാണ് ഇവർ.

അതായത് കീഴാറ്റൂരിന് വെളിയിൽ ലോങ് മാർച്ചിന്റെ സംഘാടകർ ആരൊക്കെയായിരിക്കും? ഉത്തരം വ്യക്തമാണ്.ആർ എസ് എസ്,ജമാഅത്തെ ഇസ്‌ലാമി,പോപ്പുലർ ഫ്രണ്ട്,സോളിഡാരിറ്റി തുടങ്ങിയ സംഘടനകളും മാവോയിസ്റുകളുമാണ് ഇതിന്റെ കർതൃത്വം ഏറ്റെടുക്കുക.ഈ സംഘടനകളെ മതതീവ്രവാദ സംഘടനകൾ എന്നാണ് സമൂഹം വിലയിരുത്തുന്നത്.

അതുകൊണ്ടു തന്നെ വയൽ സംരക്ഷണം എന്നത് മാറി മതതീവ്രവാദ ശക്തികളുടെ കയ്യിലെ ഉപകരണങ്ങളായി തങ്ങൾ മാറില്ലേ എന്ന ആശങ്ക കീഴാറ്റൂർ സമരക്കാരിൽ ഉയർന്നുവന്നിരിക്കുന്നു.മേൽപറഞ്ഞ ഇടതുപക്ഷ രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയത്തിന് മേൽ തീവ്രവാദ ശക്തികൾ പിടിമുറുക്കാനുള്ള നീക്കവുമാണ് വൈരുധ്യങ്ങൾ ശക്തിപ്പെടുത്തിയത്. ഈ വൈരുധ്യങ്ങളുടെ ഫലമായാണ് സമരം നീട്ടിവെക്കാനുള്ള തീരുമാനത്തിലേക്ക് എത്താൻ കാരണം.

സിപിഐ എമ്മിന് ഈ ഘട്ടത്തിലും പറയാനുള്ളത് ഇതാണ്.സമരക്കാർ തീവ്രവാദ ശക്തികളുടെ പുറന്തോട് പൊട്ടിച്ച് പുറത്ത് വരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News