കൊല്ലപ്പെട്ട വിദേശ വനിതയുടെ ഒാർമ്മകള്‍ക്ക് മുന്‍പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് തലസ്ഥാനത്ത് സ്നേഹസംഗമമൊരുക്കി. നിശാഗന്ധിയിൽ നടത്തിയ പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ലാത്വിയന്‍ എംബസി പ്രതിനിധി അന്നാ വാർട്നറും ചടങ്ങിൽ പങ്കെടുത്തു. അസാധാരണമായൊരു കൂട്ടായ്മയ്ക്കാണ് നിശാഗന്ധി സാക്ഷ്യം വഹിച്ചത്.
കൊല്ലപ്പെട്ട വിദേശ വനിതയുടെ ഓർമ്മയിൽ മെഴുകുതിരി കത്തിച്ചും പൂക്കള്‍ അർപ്പിച്ചും നിരവധി ആളുകളാണ് സ്നേഹസംഗമത്തിൽ പങ്കാളികളായത്. യുവതിയുടെ ഒർമ്മയ്ക്കായി നിശാഗന്ധിക്ക് സമീപം കുടുംബാംഗങ്ങള്‍ വൃക്ഷത്തൈ നട്ടു.
തന്റെ സഹോദരിയോടുള്ള സ്നേഹവും കരുതലുമാണ് ഇവിടെ കൂടിയിട്ടുള്ള മനുഷ്യരുടെയാകെ മുഖങ്ങളിൽ താൻ കാണുന്നതെന്ന് മരണപ്പെട്ട യുവതിയുടെ സഹോദരി ഇലീസ പറഞ്ഞു.
കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു,
ബാലേബാഹാർ സംഗീതജ്ഞന്‍ നവീന്‍ ഗന്ധർവിന്‍റെ ആരാധകായിരുന്നു കൊല്ലപ്പെട്ട യുവതി. മുംബൈയിൽ നിന്നെത്തിയ നവീന്‍ ഗന്ധര്‍വ്വ് യുവതിക്കായി ഗാനാര്‍ച്ചന നടത്തി.
യുവതിയുടെ ചിതാഭസ്മവുമായി കുടുംബാംഗങ്ങള്‍ ഈ ആഴ്ച നാട്ടിലേക്ക് മടങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here