കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമം തുടരുന്നു; രണ്ട് വര്‍ഷത്തിനിടെ കണ്ണൂരില്‍ മാത്രം ആര്‍എസ്എസ് ഗുണ്ടകള്‍ കൊലപ്പെടുത്തിയത് 4 സിപിഐഎം പ്രവര്‍ത്തകരെ

സിപിഐഎം നേതാവിന്‍റെ കൊലപാതകത്തിന് പിന്നില്‍ കണ്ണൂരിനെ കലാപ ഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമമെന്ന് വ്യക്തം.  രണ്ട് വര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം ആര്‍എസ്എസ് ക്രിമിനലുകള്‍ കൊലപെടുത്തിയത് 4 സിപിഐഎം പ്രവര്‍ത്തകരെയാണ്.

2016 മെയ് 19 നായിരുന്നു പിണറായിലെ സിവി രവീന്ദ്രന്‍ ആര്‍എസ്എസ്കാര്‍ കൊലപ്പെടുത്തിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആര്‍എസ്എസ് കാപാലികര്‍ രവീന്ദ്രനെ വാഹനം ഇടിച്ച് കോല്ലുകയായിരുന്നു.

സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പയ്യന്നൂരില്‍ മനപൂര്‍വ്വം ആക്രമണങ്ങള്‍ക്ക് തുടക്കമിടാനായിരുന്നു  2016 ജൂലൈ 11 ന് സിവി ധനരാജിന്‍റെ കൊലപാതകത്തിലൂടെ ആര്‍എസ്എസ് ബിജെപി നേതൃത്വം ശ്രമിച്ചത്. ഡിബൈഎഫ്ഐ മുന്‍ മേഖല സെക്രട്ടറി ധനരാജിനെ ഇരുളിന്‍റെ മറവില്‍ വെട്ടി വീ‍ഴ്ത്തുകയായിരുന്നു ആര്‍എസ്എസ് ക്രിമിനലുകള്‍.

2016 ഒക്ടോബര്‍ 10 നായിരുന്നു സിപിഐഎം പടുവിലായി ലോക്കല്‍ കമ്മറ്റി മെമ്പര്‍ പടുവിലായി മോഹനനെ ആര്‍എസ്എസ് കാപാലികര്‍ കൊലക്കത്തിക്കിരയാക്കിയത്.  നാടിന്‍റെയാകെ നേതാവായ മോഹനനെ പുലര്‍ച്ചെ പടുവിലായി കള്ളുഷാപ്പില്‍ വെച്ചായിരുന്നു ഭീകരത സൃഷ്ടിച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

കണ്ണൂര്‍ ജില്ലയെ സംഘര്‍ഷ ജില്ലയായി ചിത്രീകരിക്കാന്‍ ആര്‍ എസ് എസ് നടത്തുന്ന ശ്രമവും ഇതോടെ പുറത്തു വരുകയാണെന്ന്. ഇതര ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകരെ കൊണ്ടുവന്ന് കണ്ണൂരില്‍ അക്രമം സൃഷ്ടിക്കുന്നുവെന്ന നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News