ആർഎസ്എസിന്‍റെ കൊലക്കത്തിക്കിരയായ പ്രിയ സഖാവിന് കണ്ണിരില്‍ കുതിര്‍ന്ന വിട; അന്തിമോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍ 

മാഹി പള്ളൂരിൽ ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയ സിപിഐഎം നേതാവ് ബാബു  മൃതദേഹം വൻ ജനാവലിയുടെ സാനിധ്യത്തിൽ വീട്ടു വളപ്പിൽ സംസ്കരിച്ചു.

മാഹി പള്ളൂരിൽ ആർ എസ് എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയ സി പി ഐ എം നേതാവ് ബാബു കണ്ണിപൊയിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാനിധ്യത്തിൽ വീട്ടു വളപ്പിൽ സംസ്കരിച്ചു.

പരിയാരം മെഡിക്കൽ കോളേജിൽ നിന്നും വിലാപ യാത്രയായി കൊണ്ടുപോയ മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു.സി പി ഐ എം ആഹ്വനം ചെയ്ത ഹർത്താൽ കണ്ണൂർ ജില്ലയിലും മാഹിയിലും പൂർണമായിരുന്നു.

ബാബു കണ്ണിപൊയിലിന്റെ മൃതദേഹം സൂക്ഷിച്ച പരിയാരം മെഡിക്കൽ കോളേജിലേക്ക് പുലർച്ചെ മുതൽക്കു തന്നെ നൂറു കണക്കിന് പാർട്ടി പ്രവർത്തകരും നേതാക്കളും എത്തിയിരുന്നു.പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയത്തിന് ശേഷം ബാബുവിന്റെ മൃതദേഹം സി പി ഐ എം കണ്ണൂർ ജില്ലാ സെക്രെട്ടറി പി ജയരാജന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

തുടർന്ന് വിലാപ യാത്രയായി ജന്മനാടായ പള്ളൂരിലേക്ക് കൊണ്ടുപോയി. സിബിപി ഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ,പി കെ ശ്രീമതി ടീച്ചർ,സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ,തലശ്ശേരി എം എൽ എ എ എൻ ഷംസീർ തുടങ്ങിയ നേതാക്കൾ വിലാപ യാത്രയെ അനുഗമിച്ചു.

വിലാപ യാത്ര കടന്നു പോയ വഴികളിൽ ആയിരങ്ങൾ അന്ത്യാഭിവാദ്യം അർപ്പിച്ചു. തലശ്ശേരിയിലും പള്ളൂരിലും ബാബുവിന്റെ വീട്ടിലും മൃതദേഹം പൊതു ദർശനത്തിനു വച്ചു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ നാടിന്റെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണുവാൻ പള്ളൂരിൽ വീട്ടിൽ എത്തിയിരുന്നു.

ബാബു പുതുതായി പണി കഴിപ്പിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ മുറ്റത്തു തന്നെയാണ് മൃത ദേഹം സംസ്കരിച്ചത്.മുദ്രാവാക്യം വിളികളോടെയാണ് ബാബുവിനെ സഖാക്കളും നാട്ടുകാരും ചേർന്ന് യാത്രയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel