ബെംഗളൂരു: ഇന്ത്യന്‍ ഓൺലൈൻ മാർക്കറ്റിൽ വിപ്ലവം സൃഷ്ടിച്ച ഫ്ലിപ്കാർട്ടിനെ അമേരിക്കന്‍ കമ്പനി വാൾമാർട്ട് ഏറ്റെടുത്തു. ഫ്ലിപ്പ്കാർട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാൾമാർട്ട് സ്വന്തമാക്കിയത്. 20 ബില്യൺ ഡോളറിനാണ് (ഏദേശം 101017 കോടി രൂപയ്&ക്ക്) ഏറ്റെടുക്കൽ എന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഫ്ലിപ്കാര്‍ട്ടിലെ ഏറ്റവും കൂടുതല്‍ ഓഹരികളുളള സോഫ്റ്റ് ബാങ്ക് സ്ഥാപകന്‍ മസയോഷി സണ്‍ ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ബെംഗളൂരു അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്.
വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കിയതോടെ സ്ഥാപകനും ചെയർമാനുമായ സച്ചിൻ ബൻസാൽ സ്ഥാനം രാജിവയ്ക്കും.
2007 ൽ ബെംഗളൂരുവിലെ രണ്ടുമുറി കെട്ടിടത്തിൽ സുഹൃത്തായ ബിന്നി ബൻസാലിനൊപ്പം തുടങ്ങിയ സംരംഭമാണ് കോടികളുടെ വ്യാപാരം നടക്കുന്ന ഭീമൻ ഓണ്‍ലൈന്‍ ശൃംഖലയായി വളർന്നത്.
Get real time update about this post categories directly on your device, subscribe now.