ബോളീവുഡ് നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളി; തല ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു; ഒടുവില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി 

നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍, രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാരെന്ന കോടതി വിധി. മുംബൈ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

നേപ്പാളി നടി മീനാക്ഷി ഥാപ്പയാണ്, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ക്രൂരതയ്ക്ക് ഇരയായത്. മധുര്‍ ഭാണ്ഡാര്‍ക്കറുടെ കരീന കപൂര്‍-അര്‍ജുന്‍ രാംപാല്‍ ചിത്രം ഹീറോയ്നില്‍ അദിനയിച്ചവരാണ് ഇരയും കൊലപാതകികളും.

സംഭവത്തില്‍, അമിത് ജയ്സ്വാള്‍, പ്രീതി സൂരിന്‍ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. 2012ലാണ് കേസിന് ആസ്പദമായ സംഭവം.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്സ്വാള്‍, പ്രീതി സൂരിന്‍ എന്നിവരെയാണ് മുംബൈ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. 2012ലാണ് മീനാക്ഷി കൊല്ലപ്പെട്ടത്.

അമിതും കാമുകി കൂടിയായ പ്രീതിയും ചേര്‍ന്നാണ് മീനാക്ഷിയെ കൊലപ്പെടുത്തിയത്. പണം തട്ടാനുദ്ദേശിച്ചായിരുന്നു, മീനാക്ഷിയെ തട്ടിക്കൊണ്ടു പോയത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്ന് പറഞ്ഞാത് മീനാക്ഷിയെ വീട്ടില്‍ നിന്നും പുറത്തിറക്കിയത്.

മീനാക്ഷിയെ അലഹബാദില്‍ പ്രീതിയുടെ വീട്ടിലേയ്ക്ക് കൊണ്ടു പോയി പതിനഞ്ച് ലക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പണം കിട്ടില്ലെന്നുറപ്പായതോടെ, മീനാക്ഷിയുടെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തല ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു.

മീനാക്ഷിയില്‍ നിന്നും തട്ടിയെടുത്ത, ഫോണും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ പണം തട്ടിയിരുന്നു. പിന്നീട് വീണ്ടും പണം പിന്‍വലിക്കാന്‍ ശ്രമിക്കവേയാണ്, പൊലീസ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here