വീട്ടിലെത്തുന്ന തന്‍റെ കാമുകന്മാരുമായി സ്വന്തം മകളെ ലൈഗികബന്ധത്തിന് നിർബന്ധിപ്പിച്ച അമ്മയെയാണ് തിരുവനന്തപുരം വെള്ളറടയിൽ പൊലീസ് പിടികൂടിയത്.
അമ്മയുടെ കാമുകന്‍റെ ശല്യം സഹിക്കവയ്യാതെ വീട്ടിൽനിന്ന് ഇറങ്ങിഒാടി സ്റ്റേഷനിലെത്തിയ ഒമ്പതാം ക്ളാസുകാരിയുടെ വെളിപ്പെടുത്തലിലൂടെയാണ് മനുഷ്യത്വത്തിന് തന്നെ അപമാനമായ സംഭവത്തിന്‍റെ ചുരുളഴിയുന്നത്.
അമ്മയുടെ കാമുകന്മാരുടെ പീഡനം സഹിക്കവയ്യാതെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. അമ്മയറിയാതെ കുട്ടി മൂത്ത സഹോദരിയുടെ വീട്ടിൽ അഭയം തേടിയിരുന്നു.
തുടർന്ന് കുട്ടിയെ കാണാനില്ലന്ന് കാട്ടി അമ്മപരാതിപറയാൻ സ്റ്റേഷനിലെത്തിയിരുന്നു.തന്‍റെ മുന്നിൽ വച്ച് വീട്ടിലെത്തുന്ന കാമുകന്മാർ അമ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാറുണ്ടെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു അമ്മയുടെ ഈ പ്രവർത്തികൾക്ക് സാക്ഷിയാകാതെ താൻ ഒഴിഞ്ഞ് മാറിയാലും ഇവർ പിന്തുടർന്ന് തന്നെയും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നൽകി.
പൊലീസിനോട് മകൾ എല്ലാം തുറന്ന് പറഞ്ഞെന്ന് അറിഞ്ഞ അമ്മ കാമുകനൊപ്പം നാടുവിടാനൊരുങ്ങിയെങ്കിലും പൊലീസ് പിയികൂടുകയായിരുന്നു.തന്നെ നീല ചിത്രങ്ങൾ കാണാൻ അമ്മ നിർബ്ബന്ധിപ്പിച്ചിരുന്നുവെന്നും കുട്ടി പൊലീസിനോട് വെളുപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ചോദ്യചെയ്യലിൽ അമ്മ ഇക്കാര്യങ്ങൾ എല്ലാം സമ്മതിച്ചതായി വെള്ളറട പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പെണ്‍കുട്ടിയെ മജിസ്ട്രേട്ട് മൊഴിരേഖപ്പെടുത്തിയതിന് ശേഷം മൂത്ത സഹോദരിക്കൊപ്പം വിട്ടയച്ചു.
നെയ്യാറ്റിൻകരയിർ ചരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ആളാണ് ഒരു കാമുകനെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയ്യാളെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് പറഞ്ഞത്.
ഈ യുവതിക്ക് ഏഴുമക്കളുണ്ടെന്നും പിണങ്ങുന്ന കാമുകന്മാരെ മക്കളെകൊണ്ട് പീഡിപ്പിച്ചുവെന്ന് പരാതിനൽകി നിലക്കു നിർത്തുന്നതാണ് ഇവരുെട പ്രധാന ഹോബി എന്ന് പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here