ബിജെപിയും കോണ്‍ഗ്രസും ചെങ്ങന്നൂരില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു: വൃന്ദാ കാരാട്ട്

ചെങ്ങന്നൂരില്‍ ബിജെപിയും കോണ്‍ഗ്രസും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൃന്ദാ കാരാട്ട്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ വിജയത്തിനായി വനിതാ പ്രവര്‍ത്തകരുടെ വനിതാ അസംബ്ലി ഉദ്ഘാടനം ചെയ്യവെയാണ് വൃന്ദാ കാരാട്ട് ചെങ്ങന്നൂരിലെ ബിജെപി കോണ്‍ഗ്രസ് സഹകരണത്തെക്കുറിച്ച് സൂചിപ്പിച്ചത്. മുന്‍പ് എകെ ആന്റണി പറഞ്ഞപോലെ പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമായുമായാണ് ഇവിടെ ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.

18 മാസം കൊണ്ട് എല്‍.ഡി.എഫ് എം.എല്‍.എയും യു.ഡി.എഫ് എം.എല്‍.എയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് മനസിലായി. വികസന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും വൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി.

കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുമ്പോള്‍ കോണ്‍ഗ്രസ് റിസോര്‍ട്ട് പൊളിറ്റിക്‌സാണ് നടത്തുന്നത്. കര്‍ണാടകത്തില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ഗവര്‍ണ്ണര്‍ പദവി ജനാധിപത്യ വിരുദ്ധ രൂപത്തില്‍ ഉപയോഗിക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ താത്പര്യത്തിനനുസരിച്ചാണ് കര്‍ണാടകയില്‍ ഗവര്‍ണര്‍ പദവി ഉപയോഗിക്കുന്നതെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.

സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍, കെ.കെ ഷൈലജ ടീച്ചര്‍, കെ പി എ സി ലളിത തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വനിതാ പ്രവര്‍ത്തകരാണ് പരിപാടിയിലേക്ക് ഒഴുകിയെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News