ന്യൂഡൽഹി: ചരിത്രപരമായ തീരുമാനമായിരുന്നു സുപ്രീം കോടതിയില്‍ നിന്നും കര്‍ണാടക വിഷയത്തിലുണ്ടായത്. ബിജെപിയുടെ കുതന്ത്രങ്ങളെ യും പണക്കൊഴുപ്പിനെയും മറികടന്നുള്ള തീരുമാനമായിരുന്നു വിധി.
ഇത് ചരിത്ര വിജയമെന്ന് മനുഅഭിഷേക് സിങ് വി വ്യക്തമാക്കിയതുംഅക്കാരണം കൊണ്ടു തന്നെ. സുപ്രീം കോടതിയില്‍ ബിജെപി ആവശ്യപ്പെട്ട രണ്ട് ആവശ്യങ്ങളും തള്ളുകയായിരുന്നു. രഹസ്യ ബാലറ്റെന്ന ബിജെപി ആവശ്യവും ഒപ്പം വിശ്വാസ വോട്ടെടുപ്പിന് സമയം ആവശ്യപ്പെട്ടതുമാണ് സുപ്രീം കോടതി തള്ളിയത്.
ഭൂരിപക്ഷം ശനിയാഴ്ച തെളിയിക്കാൻ കഴിയുമെന്ന് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ ബിജെപി പിന്നീട് സമയം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു ബിജെപി നിലപാട്.
രഹസ്യ ബാലറ്റെന്ന ബിജെപി ആവശ്യവും കോടതി തള്ളി. എ എസ് സിക്രി, അശോക്ഭൂഷൺ, ബോബ്ടെ എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
നാളെ ഭൂരിപക്ഷം തെളിയിക്കാമെന്ന് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം കോടതിയില്‍ വ്യക്തമാക്കിയതോടെ, ബിജെപിക്ക് വീണ്ടും തിരിച്ചടിയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here