ദേവസ്വം ബോർഡിൽ 10% സംവരണം മുന്നോക്കകാർക്ക് ഉറപ്പാക്കിയത് പിണറായിവിജയൻ സർക്കാർ മാത്രമെന്ന് എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.
പത്തനാപുരം എൻ.എസ്.എസ്.താലൂക്ക് യൂണിയൻ മഹാസമ്മേളനം പുനലൂരിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ സംവരണം വേണമെന്ന് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും ആവശ്യപെട്ടിരുന്നു എന്നാൽ ഇടതുസർക്കാർ അധികാരത്തിലെത്തിയപ്പോൾ മുന്നോക്ക സംവരണം നടപ്പിലാക്കാൻ ഇഛാശക്തി കാട്ടിയെന്നും സുകുമാരൻ നായർ ചൂണ്ടികാട്ടി.
സമുദായം സംഘടിതമാണെന്നും സംഘടനയുടെ പ്രവർത്തനം ലാഭേച്ച കൂടാതെയാണെന്ന് ഇടതു സർക്കാരിന് ബോധ്യമായതുകൊണ്ടാണ് സംവരണം നൽകിയതെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
എൻ.എസ്.എസ് ന്റേത് സമദൂരമാണെങ്കിലും ചില സമയങളിൽ ശരി ദൂരം വേണ്ടി വരുമെന്നും അത് ജനറൽ സെക്രട്ടറി തീരുമാനിക്കുമെന്ന് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here