വേനല്‍ അവധി കഴിയാറായിട്ടും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ തേക്കടിയില്‍ സന്ദര്‍ശകരുടെ തിരക്ക് ഒഴിയുന്നില്ല. അവധിക്കാലം ആരംഭിച്ചത് മുതൽ മുഖ്യ ആകർഷണമായ തടാകത്തിലെ ബോട്ടിംഗിനായി ടിക്കറ്റ് കൗണ്ടറിനുമുന്നിൽ നീണ്ട ക്യൂവാണുള്ളത്.
കേരളത്തിൽ നിന്നുള്ളവർക്കൊപ്പം അയൽ സംസ്ഥാനങ്ങളിൽനിന്നുള്ളവരും എത്തിയതോടെയാണ് തേക്കടി സജീവമായത്.
തിരക്ക് വര്‍ദ്ധിച്ചതോടെ നിരവധിപ്പേര്‍ ബോട്ടിംഗ് ഉപേക്ഷിച്ച് മടങ്ങുന്നതും പതിവായി. പെരിയാർ കടുവാ സങ്കേതത്തിൽ ട്രക്കിംഗ്, ചങ്ങാടത്തിൽ യാത്ര എന്നിവയ്ക്കും സഞ്ചാരികളുടെ തിരക്കനുഭവപ്പെടുന്നുണ്ട്.
തേക്കടി ആനവച്ചാലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് വനംവകുപ്പിന്റെ ബസിലാണ് സഞ്ചാരികളെ ബോട്ടിങ്ങ് കേന്ദ്രത്തിലേക്കും മറ്റിടങ്ങളിലേക്കും എത്തിക്കുന്നത്.
കുമളിയിലെത്തിയാൽ സത്രം, ഗവി, കേരളത്തിലേയും തമിഴ്നാട്ടിലേയും വ്യൂ പോയിന്റുകളിലേക്കുമുള്ള ജീപ്പ് സവാരി ലഭ്യമാണ്.
ആനസവാരി കേന്ദ്രങ്ങളും കളരി, കഥകളി തിയറ്ററുകളിലും സന്ദർശകരുടെ തിരക്കുണ്ട്. പുതുതായി കുമളി അട്ടപ്പള്ളത്ത് ആരംഭിച്ച റോസ് പാർക്കിലും ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here