കോഴിക്കോട്ട് നിപ വൈറസ് ബാധാ പ്രദേശങ്ങളിലേക്ക് ഇന്ന് എയിംസില്‍ നിന്നുള്ള സംഘമെത്തും. ആറ് പേര്‍ക്ക് രോഗബാധയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . നാല് പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വൈറസ് പകർന്നത് മരിച്ചവരുടെ വീട്ടിലെ കിണറിൽ കണ്ടെത്തിയ വവ്വാലുകളിൽ നിന്നാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് കേന്ദ്ര സംഘം.
വ്യക്തത വരുത്തുന്നതിനായി പൂനൈയിൽ നിന്നുള്ള വിദഗ്ധർ സ്ഥലം സന്ദർശിക്കും. സംസ്ഥാന ആരോഗ്യ വകുപ്പ് ശരിയായ ദിശയിലെന്നും കേന്ദ്ര സംഘ തലവൻ ഡോ സുജിത് കെ സിംഗ് പറഞ്ഞു.
നിപ വൈറസ് ബാധ സ്ഥിരീകരിച്ച പേരാമ്പ്ര ചങ്ങരോത്ത് എത്തിയ കേന്ദ്ര സംഘം മന്ത്രിമാരടക്കുന്ന ജനപ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.
ആരോഗ്യ മന്ത്രി കെ കെ ശൈലജയും മന്ത്രി ടി പി രാമകൃഷ്ണനുമാണ് ചർച്ചയിൽ പങ്കെടുത്തത്. തുടർന്ന് പനി ബാധിച്ച് 3 പേർ മരിച്ച വീടും പരിസരവും സംഘം സന്ദർശിച്ചു.
3 പേർ മരിച്ച ചങ്ങരോത്തെ 60 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മന്ത്രി: കെ കെ ശൈലജ അറിയിച്ചു. രോഗ ലക്ഷണവുമായി 9 പേർ മെഡി. ചികിത്സയിലാണ്. ഇതിൽ നിപ ബാധയേറ്റ് മരിച്ചവരെ പരിചരിച്ച 3 നഴ്സുമാരും ഉൾപ്പെടും.
ജാനകിയുടെ മരണമാണ് അവസാനം സ്ഥിരീകരിച്ചത്. എയിംസിലെ വിദഗ്ദ സംഘവും കേന്ദ്ര മൃഗ പരിപാലന സംഘവും ഇന്ന് കോഴിക്കോടെത്തുന്നുണ്ട് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here