പഠനത്തോട് ആത്മാർത്ഥത പുലർത്തുന്ന വിദ്യാര്‍ത്ഥിക്ക് ഏത് പരിമിതമായ സ്ഥലത്തിരുന്നാലും പഠിക്കുവാൻ സാധിക്കും. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ് തന്നെ ഇതിന്റെ മികച്ച ഉദാഹരണം. ഹോം വര്‍ക്ക് ചെയ്യുവാന്‍ ചിലപ്പോള്‍ രക്ഷിതാക്കളുടെ സഹപാഠികളുടോയോ ട്യൂഷന് അധ്യാപകരുടോയോ സഹായം തേടുന്നതും ഇക്കാലത്ത് പുതുമയല്ല.
പക്ഷേ ചൈനയിലെ ഹെനാൻ പ്രവശ്യയിലെ ഷാംഗ്ക്വിയുവിലെ ഒരു വിദ്യാര്‍ത്ഥിനി ഹോം വര്‍ക്ക് ചെയ്യുവാന്‍ തെരഞ്ഞെടുത്ത രീതി അതി സാഹസികമാണ്. ആരും അനുകരിക്കാന്‍ പാടില്ലാത്തതും.
തിരക്കേറിയ നഗരത്തിലൂടെ പായുന്ന കാറിന്റെ വിന്‍ഡോയിലിരുന്ന് മുകള്‍വശത്ത് ബുക്ക് വെച്ച് ഗൃഹപാഠം പൂര്‍ത്തിയാക്കാനാണ് ഈ കുട്ടി ശ്രമിച്ചത്. ഭാഗ്യംകൊണ്ടുമാത്രമാണ് കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ വീഡിയോ കാണാം.
കാറിനുള്ളിൽ കുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തുമുണ്ടായിരുന്നു. തുടക്കത്തില്‍ ഇവർ കുട്ടിയുടെ പ്രവൃത്തി കണ്ടിരുന്നില്ലെന്നത്രെ. അൽപ സമയം കഴിഞ്ഞപ്പോൾ ഇത് ശ്രദ്ധയിൽപ്പെട്ട പിതാവ് വാഹനം നിർത്തി കുട്ടിയെ കാറിനുള്ളിൽ കയറ്റുകയായിരുന്നു. അപകടകരമായ രീതിയില്‍ വിന്‍ഡോ ഗ്ലാസിലിരുന്ന് യാത്ര ചെയ്തതിന് കുട്ടിയെ അടിച്ചതായും പിതാവ് പറയുന്നു.
പുറകെ വന്ന കാറിനുള്ളിലെ യാത്രികർ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയായിലൂടെ പ്രചരിച്ചത്. ചിത്രീകരണത്തിനിടെ പെണ്‍കുട്ടി ഇവരെ തുറിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ അധികൃതർ കുട്ടിയുടെ പിതാവിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here