വന്‍ കൊടുങ്കാറ്റിന് സാധ്യത; 160 കിലോമീറ്റര്‍ വരെ കാറ്റ് വീശിയേക്കും; ഗള്‍ഫ് നിവാസികള്‍ക്ക് ആശങ്ക

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ മേഖല ‘മെക്കുനു’ കൊടുങ്കാറ്റായി മാറിയതായി ഒമാൻ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി .

സലാല തീരത്തുനിന്ന് 600 കിലോമീറ്റർ അകലെയാണ് നിലവിൽ കാറ്റുള്ളതെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു .

കാറ്റിന്‍റെ ഭാഗമായുള്ള മേഘ മേലാപ്പുകൾ സലാലയിൽനിന്ന് 200 കിലോമീറ്റർ അകലെയാണുള്ളത്. നാളെ വൈകീട്ടുമുതൽ ദോഫാർ, അൽ വുസ്ത മേഖലകളിൽ മഴ ലഭിക്കുമെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത്.

കാറ്റിന്‍റെ  കേന്ദ്ര ഭാഗത്തിന്‍റെ ഗതി ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലേക്കാണ്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കാറ്റ് ഒമാൻ തീരത്തെത്താൻ സാധ്യതയുണ്ട്.

കനത്ത മഴയും ഇടിയും മിന്നലോടെയുമുള്ള കൊടുങ്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ദോഫാർ, അൽ വുസ്ത തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ അഞ്ചുമുതൽ എട്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.

കടലിൽ പോകുന്നവർ ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനുകൾ ശ്രദ്ധിച്ചശേഷം മാത്രമേ പോകാവൂ അധികൃതർ അറിയിച്ചു. വാദികളിലും താഴ്ന്ന പ്രദേശങ്ങളിൽനിന്നും ആളുകൾ മാറി മാറി നിൽക്കണമെന്നും അധികൃതർ അറിയിച്ചു.

കാറ്റ് ചുഴലിക്കാറ്റായി രൂപപ്പെട്ടതോടെ ‘മെക്കുനു’ എന്ന പേരാണ് കാറ്റിന് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 62 കിലോമീറ്റർ മുതൽ 74 കിലോമീറ്റർ വരെയാണ് നിലവിൽ കാറ്റിന്‍റെ വേഗത.

ഇനിയും ശക്തി പ്രാപിച്ച് കരയോടടുക്കുമ്പോൾ മണിക്കൂറീൽ 150 നും 160 ഇടയിലായിരിക്കും കാറ്റിന്റെ വേഗത എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News