കശ്മീരില്‍ യുവാവിനെ മനുഷ്യകവചമായി ജീപ്പിന് മുന്നില്‍ കെട്ടിയിട്ട വിവാദ മേജര്‍ പെണ്‍കുട്ടിക്കൊപ്പം അറസ്റ്റില്‍; ദൃശ്യങ്ങള്‍ പുറത്ത്

ദില്ലി: കശ്മീരില്‍ യുവാവിനെ മനുഷ്യകവചമായി ജീപ്പിന് മുന്നില്‍ കെട്ടിയിട്ട സംഭവത്തിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ വിവാദ മേജര്‍ ലിതുല്‍ ഗെഗോയ് അറസ്റ്റില്‍. അവിവാഹിതയായ യുവതിക്കൊപ്പം ശ്രീനഗറിലെ ഒരു ഹോട്ടലില്‍ നിന്നാണ് മേജറെ അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ:

ഒരു ദിവസത്തേക്കാണ് മേജര്‍ ഓണ്‍ലൈന്‍ വഴി ഡാല്‍ തടാകത്തിന് സമീപത്തെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത്. ബുധനാഴ്ച രാവിലെ ഇയാള്‍ ഹോട്ടലില്‍ എത്തി മുറിയിലേക്ക് പോവുകയും ചെയ്തു.

അല്‍പനേരം കഴിഞ്ഞ ഒരു പെണ്‍കുട്ടി റിസപ്ഷനില്‍ എത്തി മേജറുടെ മുറിയിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ഹോട്ടല്‍ അധികൃതര്‍ തടഞ്ഞതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. മേജര്‍ ഹോട്ടല്‍ ജീവനക്കാരോട് കയര്‍ത്തു സംസാരിക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെയും മേജറിന്റെയും ഇടപ്പെടലില്‍ സംശയം തോന്നിയ ജീവനക്കാര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനു ശേഷം പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

2017ല്‍ ബദ്ഗാം ജില്ലയില്‍ കശ്മീരി യുവാവിനെ മനുഷ്യ കവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിവെയ്ക്കാന്‍ ഉത്തരവിട്ടത് ലീതുല്‍ ഗൊഗോയ് ആയിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News