ആന്‍റണിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി

എകെ ആന്‍റണിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രാജ്യത്ത് എത്ര കോണ്‍ഗ്രസുക്കാര്‍ ബിജെപിക്കാരായെന്ന് ആന്റണി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായത് കോണ്‍ഗ്രസിന്‍റെ ഈ സഹകരണമാണെന്നത് ആന്‍റണി ഇനിയെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കേരളം മികച്ച സംസ്ഥാനമെന്ന് കേന്ദ്രം പറഞ്ഞാല്‍ അല്ലെന്ന് പറയാനാകുമോയെന്നും പിണറായി വിജയന്‍ ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പോലും സംസ്ഥാന സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുമ്പോള്‍ രാഷ്ട്രീയ ലാഭത്തിനായി എകെ ആന്റണിയെപ്പോലുള്ളവര്‍ കള്ളം പ്രചരിപ്പിക്കുന്നു. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍ എസ് എസുമായി പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്ന് ആന്റണി പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ രാവും പകലും കോണ്‍ഗ്രസായിട്ടുള്ളത് ആരൊക്കെയാണെന്ന് ആന്റണി വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു. ബിജെപിയെയും പിണറായി നിശിതമായി വിമര്‍ശിച്ചു.

രാജ്യത്തിന്റെ ജനാധിപത്യ ധ്വംസനത്തിന്റെ പ്രതീകമാണ് ബിജെപി എന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.
രാവിലെ എണ്ണയ്ക്കാട് നിന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. സംസ്ഥാന സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു പിണറായി പ്രസംഗം തുടങ്ങിയത്.

എംപി വീരേന്ദ്രകുമാര്‍ എംപി, ബാലകൃഷ്ണപിള്ള, മറ്റ് ഘടകകക്ഷി നേതാക്കളും പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനെത്തിയിരുന്നു. ഒരോ പൊതുയോഗങ്ങളിലും നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുക്കാനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here