നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണാൻ അനുമതി തേടി പൾസർ സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങൾ കാണാൻ പൾസർ സുനി കോടതിയുടെ അനുമതിതേടി. കോടതിയ്ക്കു മുമ്പാകെ അഭിഭാഷകനൊപ്പം ദൃശ്യങ്ങൾ കാണാനാണ് അനുമതി തേടിയത്.ഇക്കാര്യത്തില്‍ അടുത്ത മാസം 18 ന് വിധി പറയും.

ഇതിനിടെ പ്രോസിക്യൂഷനെ സഹായിക്കാൻ നടിയുടെ അഭിഭാഷകന് കോടതി അനുമതി നൽകി.അതേ സമയം കേസിൽ പ്രതി ചേർക്കപ്പെട്ട അഭിഭാഷകരുടെ വിടുതൽ ഹർജിയിൽ അടുത്ത മാസം 18 ന് വിധി പറയും.

കേസിലെ 11,12 പ്രതികളായ പ്രതീഷ് ചാക്കൊ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിശദമായ വാദം കേട്ടത്.തങ്ങള്‍ കുറ്റക്കാരല്ലെന്ന് ഇരുവര്‍ക്കും വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.പ്രതിക്ക് വേണ്ട നിയമസഹായം നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നിട്ടില്ലെന്നും കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍ പ്രതിയെ നിയമവിരുദ്ധമായി സംരക്ഷിക്കാനാണ് അഭിഭാഷകര്‍ ശ്രമിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.വിശദമായ വാദം കേട്ട കോടതി വിധി പറയാനായി അടുത്ത മാസം 18 ലേയ്ക്ക് മാറ്റുകയായിരുന്നു.ഇതിനിടെ പ്രോസിക്യൂഷനെ സഹായിക്കാൻ നടിയുടെ അഭിഭാഷകന് കോടതി അനുമതി നൽകി.

കേസിൽ രഹസ്യ വിചാരണ വേണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ പ്രോസിക്യൂഷൻ മുഖേന ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News