ചെങ്ങന്നൂരിൽ പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശ്ശബ്ദ പ്രചാരണത്തിലേക്ക്

ചെങ്ങന്നൂരിൽ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശ്ശബ്ദ പ്രചരണം. ഒരു ദിവസത്തെ നിശബ്ദ പ്രചരണത്തിന് ഒടുവിൽ മറ്റന്നാൾ 2 ലക്ഷത്തിനടുത്ത് ചെങ്ങന്നൂർ ജനത വിധിയെഴുതും .

ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘമേറിയ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനം ആണ് ഇത്തവണ നടന്നത്. രണ്ടര മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ , ആളും അർത്ഥവും , ആരവും ഒഴുക്കിയ പ്രചരണ കോലാഹലങ്ങൾ , പ്രദേശിക , സംസ്ഥാന ദേശീയ നേതാക്കളുടെ സാന്നിധ്യം .

ചെങ്ങന്നൂർ ബൂത്തിലേക്ക് നീങ്ങാൻ രണ്ട് പകലുകൾ മാത്രം ബാക്കിയുള്ളപ്പോൾ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ പ്രചരണം നയിച്ചതിന്റെ ക്ഷീണത്തിലാണ് രാഷ്ട്രീയ പാർട്ടികൾ . ചിലവ് തന്നെയായിരുന്നു ഈ തിരഞ്ഞെടുപ്പിലെ പ്രധാന വെല്ലുവിളി .

കർണ്ണാടക തെരഞ്ഞെടുപ്പിന് ഒപ്പം ഉണ്ടാകുമെന്ന് കരുതിയ ഉപതെരഞ്ഞെടുപ്പിന് അനിശ്ചിതത്വം ആദ്യം ഉണ്ടൊക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ്. എന്നാൽ പ്രചരണത്തിന് സമയം ലഭിച്ചത് മൂലം പരമാവധി വോട്ടന്മാരെ നേരിൽ കാണാൻ കഴിഞ്ഞു എന്ന് മുന്നണികൾ അവകാശപ്പെടുന്നു.

ദേശീയ , സംസ്ഥാന വിഷയങ്ങൾക്കൊപ്പം പ്രദേശിക വിഷയങ്ങൾ കൂടി പ്രചരണ വിഷയം ആയി. ആദ്യം കൺവെൻഷൻ നടത്തി കളത്തിലറങ്ങിയ LDF പ്രചരണത്തിൽ ബഹുദൂരം മുന്നിലെത്തി .

മുഖ്യമന്ത്രി പിണറായി വിജയനും , വി എസ് അച്ചുതാനന്ദൻ എന്നീവർ രണ്ട് ദിവസം തമ്പടിച്ച് പ്രചരണത്തിന് നേതൃത്വം നൽകി .

കോടിയേരി ബാലകൃഷ്ണൻ ആണ് മുഖ്യ ആസൂത്രകൻ , എം.വി ഗോവിന്ദൻ മാസ്റ്റർ മൂന്ന് മാസത്തിലേറെയായി മണ്ഡലത്തിൽ തമ്പ് അടിച്ച് പ്രചരണത്തിന്റെ സാരഥ്യം ഏറ്റെടുത്തു. പിണറായി മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും എംഎല്‍ എമാരും പ്രചരണത്തിന് എത്തി .

UDF പ്രചരണത്തിന് നേതൃത്വം നൽകിയത് ഉമ്മൻ ചാണ്ടിയാണ് .ഒരു മാസം കൊണ്ട് 100 ലേറെ കുടുംബ യോഗങ്ങളിലാണ് ഉമ്മൻ ചാണ്ടി പങ്കെടുത്തത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ , ജോസഫ് വാഴയ്ക്കൻ എന്നീവർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു .

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് , പ്രകാശ് ജാവദേക്കർ എന്നിവർ എന്നീവർ BJP സ്ഥാനാർത്ഥിക്കായി പരസ്യ പ്രചരണം നടത്തിയപ്പോൾ മുതിർന്ന ആർ എസ് എസ് പ്രചാരകൻ എം.എ കൃഷ്ണൻ , സംഘടനാ സെക്രട്ടറി ഗണേശൻ , സുഭാഷ് എന്നീവർ അണിയറയിൽ കാര്യങ്ങൾ ഏകോപിപ്പിച്ചു . എം.ടി രമേശിനായിരുന്നു മണ്ഡലത്തിന്റെ മുഖ്യ ചുമതല .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here