നിപാവെെറസ് ബാധയെന്ന് സംശയം 6 പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിനിടെ നിരീക്ഷണത്തിലുള്ള മൂന്നുപേര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു.
അതിനിടെ നിപ വൈറസിന്‍റെ ഉറവിടം ഒന്നുതന്നെയാണെന്നു കണ്ടെത്തിയതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. മറ്റു ജില്ലകളിൽ നിപ കണ്ടെത്തിയിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നു മന്ത്രി പറഞ്ഞു.
അതിഗുരുതരാവസ്ഥയിൽ ഉള്ളവരെ മാത്രം ഇനി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും. ഗുരുതര അസുഖം ഇല്ലാത്തവർക്ക്ആവശ്യമെങ്കിൽ അടുത്ത സർക്കാർ ആശുപത്രികളിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരെ എത്തിച്ചു ചികിത്സ തുടരുമെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here