പനജി : ദക്ഷിണഗോവയിലെ ബീച്ചിലെത്തിയ യുവതിയെ മൂന്നംഗസംഘം കാമുകന്റെ മുന്നിലിട്ട‌് കൂട്ടബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ‌്ച രാത്രി സെർനാഭാട്ടീം ബീച്ചിലാണ‌് സംഭവം. സംഭവവുമായി ബന്ധപ്പെട്ട‌് മധ്യപ്രദേശുകാരായ മൂന്നുപേരെയും പൊലീസ‌് അറസ്റ്റ‌്ചെയ‌്തു.
വ്യാഴാഴ‌്ച രാത്രി ബീച്ചിലെത്തിയ യുവതിയുടെയും കാമുകന്റെയും സമീപമെത്തിയ മൂന്നംഗസംഘം ഇരുവരുടെയും വസ‌്ത്രങ്ങൾ വലിച്ചുകീറുകയും നഗ്നചിത്രങ്ങളെടുക്കുകയും ചെയ‌്തു.
തുടർന്ന‌് പണം ആവശ്യപ്പെട്ട സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തിയശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.
സംഭവശേഷം മുങ്ങിയ ഇൻഡോർ സ്വദേശികളായ സഞ‌്ജീവ‌് ധനഞ‌്ജയ‌് പാൽ (23), രാം സന്തോഷ‌് ഭാരിയ (19) എന്നിവരെ വെള്ളിയാഴ‌്ച ദക്ഷിണഗോവയിൽ വച്ചും വിശ്വാസ‌് മക്രാണയെ (23) മഡ‌്ഗാവിൽ വച്ചും അറസ്റ്റ‌്ചെയ‌്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here