ഒമാനിൽ മെകുനു കൊടുങ്കാറ്റില്‍ പെട്ട് കാണാതായ രണ്ടു ഇന്ത്യക്കാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ബിഹാര്‍ സ്വദേശി ഷംസീറിന്റെ മൃതദേഹമാണ് ഹാഫ കടപുറത്ത് നിന്ന് ലഭിച്ചത് . മൃതശരീരം സദാ മിലിറ്ററി ഹോസ്പിറ്റലിലേക്ക് മാറ്റി.
തലശ്ശേരി ചെള്ളാത്ത് സ്വദേശി മധുവിനെയും ഷംസീറിനെയുമാണ് കാണാതായത്. റസ്‌യൂത്തിലെ സിമന്റ് കമ്പനിക്ക് സമീപത്തെ വാദിയിലാണ് വെള്ളിയാഴ്ച രാത്രി മുതല്‍ മധുവിനെ കാണാതായത്.
മധു ചാലത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മംപ്രീത് സിങ് അറിയിച്ചു. പൊലീസിന്റെയും സിവിൽ ഡിഫൻസ് വിഭാഗങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ദോഫാർ ഗവർണറേറ്റിലെ സലാല, സദാ, തുറൈത്ത്, മിർബാത്ത് എന്നിവിടങ്ങളിലും അൽ വുസ്ത ഗവർണറേറ്റിലുമായി എൺപതിനായിരത്തിലേറെ മലയാളികൾ ഉള്ളതായാണു കണക്ക്. എല്ലാവരും സുരക്ഷിതരാണെന്നു നേരത്തെ മലയാളി സംഘടനാ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here