കെവിന് കണ്ണീരില്‍ കുതിര്‍ന്ന  യാത്രാമൊ‍ഴി; മൃതദേഹം സംസ്കരിച്ചു; ആദരാഞ്ചലി അര്‍പ്പിച്ച് ആയിരങ്ങള്‍ 

ദുരഭിമാന കൊലയുടെ ഇര കെവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊ‍ഴി. വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ മൃതദേഹം സംസ്കരിച്ചു.  ആയിരങ്ങളാണ് തേങ്ങലോടെ കെവിനെ അവസാനമായി ഒരു നോക്കു കാണാനെത്തിയത്.

പോസ്റ്റുമോർട്ടം നടപടികൾ കഴിഞ്ഞു 11മണിയോടുകൂടെയായിരുന്നു കെവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടത്. സമൂഹത്തിന്റെ നാനതുറകളിൽ നിന്നും നിരവധിപ്പേരാണ് കെവിന് അന്തിമോപചാരം അർപ്പിക്കാൻ കെവിന്റെ വീട്ടില്ലെക്കെത്തിയിരുന്നത്.
തുടർന്ന് 3 മണിക്കായിരുന്നു സംസ്കാരനടപടികൾ നിശ്ചയിച്ചിരുന്നതെങ്കിലും പൊതുദര്ശനത്തിനെത്തിയ ജനങ്ങളുടെ തിരക്ക് കാരണം 4 മണിയോടുകൂടെയാണ് മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി സെമിത്തേരിയിലേക്ക് എത്തിച്ചത്. കെവിന്റെ ഭാര്യയും മറ്റ്‌ കുടുംബാംഗങ്ങളുമെല്ലാം മൃതദേഹത്തോടൊപ്പം സെമിത്തേരിയിൽ എത്തിയിരുന്നു.
മൃതദേഹം  കൊണ്ടു വരുന്ന ഇരുവഴികളിലും 100 കണക്കിന് പേരാണ് അവസാനമായി കെവിനെ ഒരുനോക്കു കാണാൻ എത്തിയിരുന്നത്. സെമിത്തേരിയിൽ പൊതുദർശനത്തിനു വെച്ചപ്പോഴും നിറഞ്ഞ കണ്ണുകളുമായി  നിരവധിപ്പേർ അവസാനമായി കെവിന് അന്തിമോപചാരം അർപ്പിച്ചു.
തങ്ങൾ ഒരുമിചു കണ്ട മഴവില്ലെന്റെ നിറമുള്ള ലോകത്ത് ഇനി താൻ ഒറ്റയ്ക്കാണെന്ന സത്യം മനസിലാക്കാൻ നിനുവിന് ഇനിയും ഒരുപാട് കാലം വേണ്ടിവരും. എങ്കിലും അവർ കെവിനെ യാത്രയാക്കി. ആരും ഉപദ്രവിക്കാനില്ലാത്ത ലോകത്തേക്ക് ആന്ത്യചുംബനം നൽകി

കെവിന്‍ മുങ്ങിമരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ  പ്രാഥമിക നിഗമനം. എന്നാല്‍ മുക്കിക്കൊന്നതാണോയെന്ന കാര്യം പൊലീയ്  അന്വേഷിക്കുന്നുണ്ട്.  കെവിന്

അതിനിടെ കെവിന്‍ കൊലപാതകക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോയും കണ്ണൂരിലെ ഇരിട്ടിയില്‍ നിന്ന് പിടിയിലായിട്ടുണ്ട്. ഇവരെ ഇരിട്ടിയില്‍ നിന്നും  കോട്ടയത്തേയ്ക്ക് കൊണ്ടു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News