കെവിൻ കൊലക്കേസിലെ മുഖ്യ പ്രതികളായ ഷാനു ചാക്കോയും പിതാവ് ചാക്കോയും പോലീസ് പിടിയിലായത്
കണ്ണൂർ ഇരിട്ടിയിൽ നിന്നാണ്.ബംഗളൂരുവിൽ നിന്നും രക്ഷപ്പെടുന്നതിനിടെയാണ് പ്രതികൾ പോലീസ് വലയിലായത്.ഇവരെ കോട്ടയത്തേക്ക് കൊണ്ടുപോയി.
ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ പോലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കിയതോടെയാണ് ഇരിട്ടിയിലേക്ക് കടന്നത്. ചാക്കോയുടെ സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു പദ്ധതി.
എന്നാൽ കേസിന്റെ ഗൗരവം മനസിലാക്കിയ അടുപ്പക്കാർ അഭയം നൽകാൻ തയ്യാറായില്ല.അതിനിടെ പ്രതികൾ ഇരിട്ടി കരിക്കോട്ടക്കരിയിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികൾ ഉപയോഗിച്ച ഫോൺ നമ്പർ കണ്ടെത്തി പോലീസ് ലൊക്കേഷൻ മനസിലാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാനുവിനെയും പിതാവ് ചാക്കോയെയും പോലീസ് വലയിലാക്കിയത്.ഇവരുടെ ബന്ധു വീടുകളും സുഹൃത്തുക്കളുടെ വീടുകളും പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു.
മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഷാനുവിനെയും ചാക്കോയെയും പോലീസ് പിടികൂടിയത്.കെവിന്റെ കൊലപാതകം തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് എന്ന് കെവിൻ്റെ ഭാര്യ നീനു വെളിപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here